കോവിഡ്: പ്രവാസികൾക്കായി സംഘടനകൾ
text_fieldsധനസഹായം വിതരണം ചെയ്യണം
റിയാദ്: പ്രവാസികളോടുള്ള ഇടത് സർക്കാറിെൻറ വഞ്ചനപരമായ സമീപനങ്ങൾക്ക് അറുതിയിെല്ലന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. പ്രവാസികൾക്ക് നാട്ടിലേക്ക് വരുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താതെയും എത്തിയവർക്ക് വേണ്ട രീതിയിൽ ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കാതെയും അതിന് ഫീസ് ഈടാക്കിയും ആളുകളെ മാനസിക സമ്മർദത്തിൽ ആക്കിയിരിക്കുന്ന പിണറായി സർക്കാർ നേരത്തേ നോർക്കയിലൂടെ പ്രഖ്യാപിച്ച ധനസഹായം തടഞ്ഞു വെച്ച് വഞ്ചന തുടരുകയാണ്. ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം ഗൾഫിലേക്ക് തിരിച്ചുപോകാൻ സാധിക്കാതിരിക്കുകയും ചെയ്ത പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും പെെട്ടന്ന് വിതരണം ചെയ്യണന്നെും പ്രസ്താവനയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. മേയ് അഞ്ചിന് അപേക്ഷ സ്വീകരിക്കൽ അവസാനിപ്പിച്ചെങ്കിലും ഇതുവരെയും ധനസഹായം ലഭിച്ചില്ലെന്നു മാത്രമല്ല എന്ന് ലഭിക്കുമെന്ന് വ്യക്തവുമല്ല. നീണ്ട ആറുമാസക്കാലമായി വരുമാനമൊന്നുമില്ലാതെ നാട്ടിലെയും വിദേശത്തെയും ലോക് ഡൗൺ നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്ക് എത്രയും പെെട്ടന്ന് ഈ തുക ലഭിക്കുന്നതിനുവേണ്ടി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
പ്രവാസികളെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള സമീപനങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, നോർക്ക ഹെൽപ് ഡെസ്ക് കോഒാഡിനേറ്റർ ഷൗക്കത്ത് കടമ്പോട്ട്, ഷബീറലി ജാസ് എന്നിവർ ആവശ്യപ്പെട്ടു.
സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം’
റിയാദ്: കോവിഡ് മൂലം മരിച്ച പ്രവാസികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഉപജീവനത്തിന് വേണ്ടി തങ്ങൾക്ക് വേണ്ടപ്പെട്ടവരെയും കുടുംബത്തെയും ഒഴിവാക്കി വിദേശത്തേക്ക് ജോലി തേടി പോയവരാണ് പ്രവാസികൾ. അവരുടെ വിയർപ്പാണ് ഇന്ന് നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക മേഖലെയെ നിർത്തുന്നത്. ഇത് സൗകര്യപൂർവം മറക്കുന്ന പ്രവണതയാണ് സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവുന്നത് എന്നുള്ളത് വളരെ നിർഭാഗ്യകരമാണ്. കോവിഡ് ഭീഷണിയിലാണ് പ്രവാസികൾ കഴിയുന്നത്. പലർക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോരാൻ വേണ്ടി കാത്തിരിക്കുന്നു. വിമാന ടിക്കറ്റിന് പോലും മറ്റുള്ളവരുടെ സഹായത്തിന് കാത്തിരിക്കേണ്ട ഏറ്റവും ദുരിതപൂർണമായ ഒരവസ്ഥയിലാണ് പ്രവാസികൾ. ഈ പ്രയാസത്തിനിടക്കും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഭരണത്തിലിരിക്കുന്നവർക്കുണ്ടാവുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഗൾഫ് മേഖലകളിലാണ് കൂടുതൽ ചെറുപ്പക്കാരായ പ്രവാസികൾ മരിച്ചുവീഴുന്നത്. അവർക്കു വേണ്ടി നമ്മുടെ ഒരു സർക്കാർ സംവിധാനവും പ്രവർത്തിക്കുന്നില്ല എന്നുളളത് ഒരു അരക്ഷിതാവസ്ഥ പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. ജോലിയെടുക്കുന്ന ഭൂരിപക്ഷം ഗൾഫ് രാജ്യങ്ങളും സ്വന്തം പൗരന്മാർക്ക് നൽകുന്ന അതെ ചികിത്സ തന്നെയാണ് പ്രവാസികൾക്കും നൽകുന്നത് എന്നുള്ളതാണ് ഏറ്റവും വലിയ ആശ്വാസം. പ്രവാസികളെ ഇത്രമേൽ അവഗണിച്ച ഒരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ പൊള്ളയാണ് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പ്രവാസികൾക്ക് നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. എന്നാൽ, നടപ്പാക്കാൻ സംസ്ഥാന സർക്കാറിനായിട്ടില്ല. പ്രവാസ ലോകത്ത് മരിച്ചുവീഴുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് ഉടനെ തന്നെ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
അനീതിയെന്ന്
ജിദ്ദ: ജോലി നഷ്ടപ്പെട്ട് മാസങ്ങളോളം ദുരിതമനുഭവിച്ചു നാട്ടിലേക്ക് തിരിച്ചുവരുന്ന ഹതാശ്രയരും രോഗികളുമായ പ്രവാസികൾക്ക് ക്വാറൻറീൻ ചെയ്യാൻ സ്വന്തം പോക്കറ്റിൽ നിന്നു ഫീസ് നൽകണമെന്ന കേരള സർക്കാറിെൻറ വാദം തികച്ചും മനുഷ്യത്വരഹിതമാണെന്ന് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐ.ഡബ്ല്യു.എ) ജിദ്ദ സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജോലിയില്ലാതെ പലരുടെയും സഹായത്താൽ കഴിയുന്നവർ ഉദാരമതികളായ സുമനസ്സുകളുടെ സഹായത്താലാണ് വിമാനടിക്കറ്റ് പോലും തരപ്പെടുത്തിയിട്ടുള്ളത്. പലരും കടുത്ത രോഗാവസ്ഥയിലുമാണ്. ഇവരെ വീണ്ടും പിഴിയാനുള്ള സർക്കാർ നീക്കം അപലപനീയമാണ്. പ്രവാസികളെ ക്വാറൻറീൻ ചെയ്യാൻ ആവശ്യത്തിലേറെ സ്ഥലസൗകര്യം നൽകാൻ കേരളത്തിലെ വിവിധ മതസ്ഥാപനങ്ങൾ മുന്നോട്ട് വന്നിരിക്കെ അവരുടെ മൂന്നു നേരത്തെ അന്നത്തിനാണോ സർക്കാർ വിലയിടുന്നത്. തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഐ.ഡബ്ല്യു.എ ആവശ്യപ്പെട്ടു. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്നും മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ മന്ത്രിമാരടക്കമുള്ള മുഴുവൻ ജനപ്രതിനിധികൾക്കും ഇ-മെയിൽ സന്ദേശം അയക്കാനും തീരുമാനിച്ചു.
വിമാനയാത്ര തടയൽ കാടത്തം
അൽഖോബാർ: കോവിഡ് മൂലവും മറ്റു ഗുരുതര രോഗങ്ങളാലും മരിക്കുന്ന സാഹചര്യത്തിൽ മാനസിക സമ്മർദവും ജോലി നഷ്ടവും കാരണത്താൽ ഏതുവിധേനയും നാട്ടിലെത്താൻ ശ്രമിക്കുമ്പോൾ വിമാനയാത്ര അനുമതിക്ക് കരിനിഴൽ വീഴ്ത്തുന്ന സംസ്ഥാന സർക്കാറിെൻറ നിലപാടുകൾ കാടത്തമാണെന്ന് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ പറഞ്ഞു. നാട്ടിലേക്കുള്ള യാത്രക്കായി ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലേക്ക് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കെ കേന്ദ്ര-സംസ്ഥാന സർക്കാർ നടപ്പാക്കിയ വന്ദേഭാരത് മിഷനിലൂടെ ഏതാനും മലയാളികൾക്ക് മാത്രമാണ് നാടണയാൻ അവസരം ലഭിച്ചത്.
ഇവിടെ കുടുങ്ങിയ ഗർഭിണികളും രോഗികളും വിസിറ്റ് വിസ കഴിയാറായ വൃദ്ധരും ജോലി നഷ്ടപ്പെട്ടവരുമൊക്കെ കാത്തിരുന്നു കിട്ടിയ ചാർട്ടേഡ് വിമാനങ്ങളിൽ അവസാന ശ്രമമെന്ന നിലയിൽ നാട്ടിലേക്ക് മടങ്ങാനായി പ്രതീക്ഷ കൈവന്നപ്പോൾ സംസ്ഥാന സർക്കാർ അതിനെ പാരെവക്കുന്ന നിലപാട് സ്വീകരിച്ചത് പ്രവാസികളുടെ വിഷയത്തിൽ കേരള സർക്കാറിെൻറ ഇരട്ടത്താപ്പാണ് വ്യക്തമാക്കിയത്.
വിവിധ പ്രവാസി സാമൂഹിക കൂട്ടായ്മകൾ വഴി ലഭ്യമായ കേന്ദ്ര വ്യോമയാന മന്ത്രാലയ അനുമതിക്ക് തുരങ്കം വെക്കുന്ന നിലപാട് മനുഷ്യാവകാശ ലംഘനമാണെന്നും പ്രവിശ്യ ഭാരവാഹികളായ മുഹമ്മദ്കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, സി.പി. ശരീഫ് എന്നിവരും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവരും വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആരാച്ചാർ ആകാതിരിക്കുക
റിയാദ്: രാജ്യത്തിെൻറ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങൾ കാണാത്ത കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പറഞ്ഞു. പ്രവാസികൾക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ട വാഗ്ദാനങ്ങൾപോലും കിട്ടാക്കനിയായി മാറിയ ഈ ഘട്ടത്തിൽ അമിത ചാർജ് നൽകി നാട്ടിലെത്തുന്ന പ്രവാസികളെ അശാസ്ത്രീയമായ ക്വാറൻറീൻ സംവിധാനം നൽകി കൊള്ളയടിക്കുന്ന സമീപനമാണ് കേരളത്തിൽ നിന്നും പരാതികളായി ഉയർന്നു കൊണ്ടിരിക്കുന്നത്. പ്രവാസി സമൂഹത്തിെൻറ ആരാച്ചാർമാരാകുന്ന കേന്ദ്ര കേരള സർക്കാറുകളുടെ നിരുത്തരവാദിത്തപരമായ ഈ നടപടികൾ തിരുത്തണമെന്നും ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.