Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്...

കോവിഡ് പ്രതിരോധം: മദീന ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ യാംബുവിൽ സന്ദർശിച്ചു

text_fields
bookmark_border
കോവിഡ് പ്രതിരോധം: മദീന ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ യാംബുവിൽ സന്ദർശിച്ചു
cancel
camera_alt?????? ?????????? ????????????????????? ????????????? ????????? ??. ???????????? ?????????? ?????? ???????? ?????????????????????????????????? ???????? ?????????????? ?????????????????????

യാംബു: യാംബു മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മദീന പ്രവിശ്യ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ഡോ. മുഹമ്മദ് അൽഖലവി പ്രദേശത്ത് സന്ദർശനം നടത്തി. യാംബു ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ജനറൽ ആശുപത്രിയിലും മറ്റു വിവിധ ആരോഗ്യകേന്ദ്രങ്ങളിലുമുള്ള ആരോഗ്യ സംവിധാനങ്ങളും കോവിഡ് 19 പ്രതിരോധ നടപടികളും ഡയറക്ടർ പരിശോധനയിൽ വിലയിരുത്തി. കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ പഴുതടച്ചുള്ള ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

പൂർണമായ ആരോഗ്യ സുരക്ഷനടപടികൾ പാലിച്ച് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൃത്യമായി പരിചരണം നൽകുന്ന ആരോഗ്യപ്രവർത്തകരെ ഡയറക്ടർ അഭിനന്ദിച്ചു. സമർപ്പണത്തോടെ ആരോഗ്യപരിരക്ഷ നൽകുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു. രോഗ പ്രതിരോധത്തിനായി ആവശ്യമായ ആധുനിക സംവിധാനങ്ങൾ നടപ്പാക്കാൻ ആരോഗ്യമന്ത്രാലയം ആശുപത്രികൾക്ക് ആവശ്യമായ എല്ലാവിധ സഹകരണവും നൽകുമെന്നും ഡയറക്ടർ അധികൃതർക്ക് ഉറപ്പുനൽകി.

ആരോഗ്യകേന്ദ്രങ്ങളിലെ സന്ദർശനത്തിനുശേഷം യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽസുഹൈമിയുമായി ഗവർണറേറ്റ് കാര്യാലയത്തിൽ ഡയറക്ടർ കൂടിക്കാഴ്ച നടത്തി. ഗവർണറേറ്റിലെയും അതിന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെയും ആരോഗ്യപദ്ധതികളും കോവിഡ് പടർന്നുപിടിക്കാതിരിക്കാൻ ആരോഗ്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളും അദ്ദേഹം ചർച്ചചെയ്തു. മികച്ച ആരോഗ്യ സേവനങ്ങൾ പ്രദേശവാസികൾക്കായി ഒരുക്കിയ യാംബുവിലെ ആരോഗ്യവകുപ്പിനെയും മുനിസിപ്പാലിറ്റി അധികൃതരെയും അദ്ദേഹം അഭിനന്ദിച്ചു. മികച്ച സേവനങ്ങൾ ആരോഗ്യ മേഖലയിൽ നടപ്പാക്കി പകർച്ചവ്യാധികളും മറ്റും ഇല്ലായ്മചെയ്ത് പ്രദേശവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ എല്ലാവരുടെയും കൂട്ടായ ശ്രമങ്ങൾ ഇനിയും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscovid
News Summary - covid-saudi-gulf news
Next Story