ദമ്മാമിലെ അത്വീർ ജില്ലയിൽ കർഫ്യൂ ഇളവ്
text_fieldsദമ്മാം: നഗരത്തിലെ അത്വീർ ജില്ലയിൽ രണ്ടാഴ്ചയായി നിലവിലുണ്ടായിരുന്ന സമ്പൂർണ അടച്ചിടൽ പിൻവലിച്ചു. അധിക മുൻകരുതൽ നടപടികൾ ഞായറാഴ്ച മുതൽ ഒഴിവാക്കിയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ആവശ്യത്തിന് പുറത്തിറങ്ങാം. നേരത്തെ ഇളവ് നൽകിയ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനാനുമതി തുടരും. ആവശ്യമായ മുൻകരുതൽ പാലിക്കണം. സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഞായറാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സമ്പൂർണ അടച്ചിലാണ് ഇവിടെ നടപ്പാക്കുന്നത്.
പ്രദേശത്തേക്കുള്ള പ്രവേശനവും അവിടെന്ന് പുറത്തേക്ക് പോകുന്നതും തടയും. ട്രക്കുകൾക്കും ചരക്ക് വാഹനങ്ങൾക്കും ഇളവുണ്ട്. രണ്ടാം ഇൻഡസ്ട്രിയൽ സിറ്റിക്കുള്ളിൽ മൂന്നിലൊന്ന് ആളുകളെ വെച്ച് ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കും. മാനേജർമാർ, എൻജിനീയർ, തൊഴിലാളികൾ എന്നിവർക്ക് പ്രവേശനാനുമതി നൽകും. സിറ്റിയിൽ നിന്ന് പുറത്തേക്ക് പോകാനനുമതിയുണ്ടാകില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുന്നതിെൻറയും ഭാഗമായാണിത്. തീരുമാനങ്ങൾ പുനഃപരിശോധനക്ക് വിധേയമാണ്. എല്ലാവരും തീരുമാനങ്ങൾ പാലിക്കണമെന്നും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.