വിദേശ തൊഴിലാളികൾക്കായി ദമ്മാമിൽ താൽക്കാലിക കൂടാരങ്ങളൊരുങ്ങി
text_fieldsദമ്മാം: വിദേശ ജോലിക്കാരായ കോവിഡ് –19 രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാ ർപ്പിക്കുന്നതിനായി ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിൽ താൽക്കാലിക കൂടാരങ്ങ ളൊരുങ്ങി. കിഴക്കൻ പ്രവിശ്യ അമീർ സഊദ് ബിൻ നായിഫിെൻറ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിലവിൽ വേണ്ടത്ര താമസ സൗകര്യങ്ങൾ ഇല്ലാത്ത തൊഴിലാളികൾക്കായി മെച്ചപ്പെട്ട സൗകര്യമൊരുക്കിയത്.
കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി, ഈസ്റ്റേൺ ചേംബർ ഒാഫ് കോമേഴ്സ്, മൊഡോൺ എന്നിവ സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. കോവിഡ് രോഗികളെയും രോഗികളുമായി സമ്പർക്കത്തിലേർപ്പെടേണ്ടിവന്ന തൊഴിലാളികളെയുമാണ് ഇപ്പോൾ മാറ്റിപ്പാർപ്പിക്കുന്നത്. 10,000 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ജലവിതരണം, ശൗചാലയങ്ങൾ എന്നിവയും പൂർത്തീകരിക്കേണ്ടതുണ്ട്. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിൽ വിവിധ താമസ സ്ഥലങ്ങളിലായി 25,000 ജോലിക്കാരാണ് താമസിക്കുന്നത്.
നേരത്തേ ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ഫാക്ടറികളിൽ ഒരേ സമയത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ജോലിക്കാർ 40 ശതമാനം മാത്രമേ ഒരേസമയം ഉണ്ടാകാൻ പാടുള്ളൂവെന്ന നിയന്ത്രണം കർശനമായി തുടരുകയാണ്. താമസ സ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുമ്പാേൾ തൊഴിലാളികൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കൈവശംവെക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.