Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്...

സൗദിയിലേക്ക് നേരിട്ട് പ്രവേശനം: ആശ്വാസം പതിനായിരങ്ങൾക്ക്

text_fields
bookmark_border
സൗദിയിലേക്ക് നേരിട്ട് പ്രവേശനം: ആശ്വാസം പതിനായിരങ്ങൾക്ക്
cancel

ജിദ്ദ: ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് ഡിസംബർ ഒന്നുമുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്ന തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി.

കോവിഡിനെ തുടർന്ന് 2020 മാർച്ച് 15 മുതലാണ് സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽക്കാലികമായി നിർത്തിയത്.

കോവിഡ് വാക്സിനേഷനും പ്രതിരോധ നടപടികളും ശക്തമാക്കിയതോടെ ഈ വർഷം ഫെബ്രുവരി മൂന്നുമുതൽ ഉപാധികളോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസിന് ആഭ്യന്തരമന്ത്രാലയം അനുവാദം നൽകി. എന്നാൽ, ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്ക് വിലക്ക് തുടർന്നു. മേയ് 17ന് രാജ്യത്തിെൻറ മുഴുവൻ അതിർത്തികളും തുറന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിലക്ക് തുടർന്നു. വിലക്കില്ലാത്ത മറ്റ് ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയശേഷമേ സൗദിയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

ഇത് അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികളെ വളരെയധികം ബുദ്ധിമുട്ടിച്ചു. സൗദിയിലേക്കെത്താൻ എളുപ്പമാർഗമായി തുടക്കത്തിൽ പ്രവാസികൾ ആശ്രയിച്ച ദുബൈ, ബഹ്‌റൈൻ എന്നിവ സൗദിയുടെ വിലക്കുള്ള രാജ്യങ്ങളിൽ ഉൾപ്പെട്ടതോടെ വീണ്ടും പ്രതിസന്ധി കനത്തു. ഭീമമായ ടിക്കറ്റ്, ക്വാറൻറീൻ ചെലവുകൾ വഹിച്ച് മാലദ്വീപ്, അർമീനിയ, നേപ്പാൾ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ചുറ്റിയായിരുന്നു പലരും സൗദിയിെലത്തിയത്. ഇതിനിടയിൽ ചില ട്രാവൽ ഏജൻസികൾ ചൂഷണത്തിനും മുതിർന്നു. ഇവരുടെ കെണിയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടവരും യാത്ര മുടങ്ങിയവരും നിരവധി. സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവിസ് ഉടനുണ്ടാകും എന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു നാട്ടിൽ കുടുങ്ങിയ ബാക്കിയുള്ളവർ. മടങ്ങാൻ സാധിക്കാതിരുന്ന പലർക്കും ജോലി നഷ്ടപ്പെട്ടു. കഷ്ടപ്പെട്ട് മടങ്ങിയെത്തിയവർക്കാവട്ടെ നേരത്തേയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് മറ്റു ജോലികൾ തേടേണ്ടിയും വന്നു.സൗദിയിൽനിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് രാജ്യത്തേക്ക് വരാമെന്ന ഇളവ് ആഗസ്റ്റ് 24 മുതലുണ്ടായത് കുറച്ചു പേർക്കെങ്കിലും ആശ്വാസമായി.

പക്ഷേ, നാട്ടിൽ കുടുങ്ങിയ മഹാഭൂരിപക്ഷവും ഈ ഗണത്തിൽ പെടാത്തവരായതിനാൽ ഇളവിൽനിന്ന് പുറത്തായി. ഇതിനിടെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇ ഒഴിവായതോടെ വീണ്ടും പ്രവാസികൾക്ക് താരതമ്യേന കുറഞ്ഞ ചെലവിൽ ദുബൈ വഴി സൗദിയിലേക്ക് മടങ്ങാൻ സാധിച്ചത് തെല്ലൊരാശ്വാസമായി. എന്നാൽ, ഇന്ത്യയുൾെപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രാവിലക്ക് പൂർണമായും ഒഴിവാക്കിയുള്ള സൗദിയുടെ പ്രഖ്യാപനം വ്യാഴാഴ്ച രാത്രി പുറത്തുവന്നതോടെ മുഴുവനാളുകൾക്കും ആശ്വാസമായി.

പുതിയ പ്രഖ്യാപനമനുസരിച്ച് ഡിസംബർ ഒന്നിന് ബുധനാഴ്ച പുലർച്ചെ ഒന്നുമുതൽ ഇന്ത്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്ര നടത്താം. എന്നാൽ ഈ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് സൗദിക്ക് പുറത്തുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരിഗണിക്കാതെ അഞ്ചുദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്.

സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവരടക്കം നേരത്തേ ഇളവുള്ള വിഭാഗങ്ങൾക്ക് ക്വാറൻറീൻ ഇല്ലാതെ തന്നെ ഇനിയും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികളും യാത്രക്കാർ പാലിക്കേണ്ടതിെൻറ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞവർഷം മാര്‍ച്ചിൽ നിർത്തിയ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതൽ പുനരാരംഭിക്കുമെന്ന ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിെൻറ അറിയിപ്പ് കൂടി വന്ന സാഹചര്യത്തിൽ സൗദി-ഇന്ത്യ നേരിട്ടുള്ള വിമാന സർവിസുകൾക്കുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.

ഇതോടെ നേരത്തെ ഇരു രാജ്യങ്ങൾക്കിടയിലും നേരിട്ട് സർവിസ് നടത്തിയിരുന്ന സൗദിയ, എയർ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികൾ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Direct access
News Summary - Direct access to Saudi Arabia; Relief for tens of thousands
Next Story