ഹേമന്ദിന് നവോദയ റിയാദ് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഹേമന്ദിന് നവോദയ സെക്രട്ടറി രവീന്ദ്രൻ ഒാർമഫലകം കൈമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ സാംസ്കാരിക വേദി റിയാദ് കേന്ദ്രകമ്മിറ്റി അംഗവും സെക്രേട്ടറിയറ്റ് അംഗവുമായ ഹേമന്ദിന് യാത്രയയപ്പ് നൽകി. വെർച്വലായി നടന്ന യാത്രയയപ്പ് യോഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹേമന്ദിനെ കുറിച്ച് ഷാജു വിശദീകരിച്ചു. സെക്രട്ടറി രവീന്ദ്രൻ, കലാം, സുരേഷ് സോമൻ, പ്രതീന ജിത്ത്, ബിനു, അമീർ, മായാറാണി, അനിൽ പിരപ്പൻകോട്, മനോഹരൻ, ശ്രീരാജ്, ഹാരിസ്, അഞ്ജു സജിൻ, രേഷ്മ രഞ്ജിത്ത്, ശിവകുമാർ, മാഹീൻ അഹമ്മദ്, നൗഷാദ്, സുബൈർ, അനിൽ, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. പാലക്കാട്, ഒറ്റപ്പാലം സ്വദേശിയാണ് ഹേമന്ദ്. നവോദയയുടെ ബത്ഹ യൂനിറ്റ് കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും സജീവമായി പ്രവർത്തിച്ച ഹേമന്ദ് കോവിഡ് ലോക്ഡൗൺ കാലയളവിൽ ബത്ഹയിലും പരിസരത്തും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ചിരുന്ന നിരവധിയാളുകൾക്ക് നേരിട്ട് ഭക്ഷ്യോൽപന്ന കിറ്റുകളും മരുന്നുകളും വിതരണം ചെയ്തിരുന്നു. 2008ലാണ് റിയാദിലെ ഡെൽറ്റ ഇൻറർനാഷനൽ ഫാഷൻ കമ്പനിയിൽ ജോലിക്കായി സൗദിയിലെത്തുന്നത്.
ആരോഗ്യകാരണങ്ങളും കമ്പനിയിൽ സൗദിവത്കരണം ശക്തമായതുമാണ് നാട്ടിലേക്ക് മടങ്ങാൻ ഹേമന്ദിനെ പ്രേരിപ്പിച്ചത്. 2014 മുതൽ നവോദയയുടെ സജീവ പ്രവർത്തകനായി മാറിയ ഹേമന്ദ് ബത്ഹ യൂനിറ്റിെൻറ ഭാരവാഹിയാവുകയും തുടർന്ന് സെൻട്രൽ കമ്മിറ്റി, സെക്രേട്ടറിയറ്റ് എന്നീ സമിതികളിൽ അംഗമായി ഉയരുകയും ചെയ്തു. മികച്ചൊരു അഭിനേതാവുകൂടിയായ അദ്ദേഹം നവോദയ വേദികളിൽ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടൻ, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ നാടകങ്ങളിലും സംഗീത ശിൽപം, നിഴൽ നാടകം തുടങ്ങിയ ദൃശ്യാവതരണങ്ങളിലും വേഷമിട്ടിരുന്നു. വിജിയാണ് ഭാര്യ. മൂത്തമകൾ രേഷ്മ രഞ്ജിത്ത് വിവാഹിതയായി ചെന്നൈയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അഞ്ജന ഹേമന്ദ് ബി.കോം രണ്ടാംവർഷ വിദ്യാർഥിനിയാണ്. അടുത്തകാലത്ത് മരിച്ചവരെ അനുസ്മരിച്ച് സെക്രട്ടറി രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ പ്രവർത്തകർ ഹേമന്ദിെൻറ വീട്ടിലെത്തി ഓർമഫലകങ്ങൾ കൈമാറി. കേന്ദ്ര കമ്മിറ്റിയുടെ ഒാർമഫലകം സെക്രട്ടറി രവീന്ദ്രനും ബത്ഹ യൂനിറ്റ് കമ്മിറ്റിയുടേത് കലാമും കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.