Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫിഫ ലോകകപ്പ് 2034;...

ഫിഫ ലോകകപ്പ് 2034; സ്റ്റേഡിയങ്ങൾ ഒരുക്കാൻ ബ്രിട്ടീഷ് കമ്പനികളുമായി സഹകരിക്കും -കായിക ഉപമന്ത്രി

text_fields
bookmark_border
ഫിഫ ലോകകപ്പ് 2034; സ്റ്റേഡിയങ്ങൾ ഒരുക്കാൻ ബ്രിട്ടീഷ് കമ്പനികളുമായി സഹകരിക്കും -കായിക ഉപമന്ത്രി
cancel
camera_alt

സൗദി കായിക ഉപമന്ത്രി ബദർ അൽ ഖാദി

റിയാദ്: സൗദി അറേബ്യയിൽ ഫിഫ ലോകകപ്പ് 2034ന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളിൽ ചിലത് നിർമിക്കുന്നതിന് നിരവധി ബ്രിട്ടീഷ് കമ്പനികളുമായി സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കായിക ഉപമന്ത്രി ബദർ അൽ ഖാദി പറഞ്ഞു.

സ്റ്റേഡിയം രൂപകൽപനയിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് കമ്പനികൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കായിക സ്ഥാപനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് കായിക ഉപമന്ത്രി സൂചിപ്പിച്ചു.

‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി കായിക മേഖല വികസിപ്പിക്കാനുള്ള സൗദി ശ്രമങ്ങളുടെ ഭാഗമായി ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ ആതിഥേയ നഗരങ്ങളെ 2034 ലോകകപ്പ് സംഘാടക സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം നഗരങ്ങളിൽ പുതുതായി നിർമിക്കുന്ന 11 ഉൾപ്പെടെ 15 സ്റ്റേഡിയങ്ങൾ ഉണ്ടാകുമെന്നും കായിക ഉപമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaFIFA World Cup 2034
News Summary - FIFA world cup 2034 collaborate with British companies to build stadiums says Deputy Sports Minister
Next Story