ദുരിതങ്ങളിൽ മാത്രം ജനസഹകരണം തേടുന്ന സർക്കാറിന്റേത് ഭരണദൗർബല്യം -ഡോ. ഖാസിമുൽ ഖാസിമി
text_fieldsറിയാദ്: കാലവർഷക്കെടുതികൾ, കോവിഡ്, മറ്റ് ദുരിതങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ മാത്രം ജനസഹകരണം തേടുകയും ഈ സാഹചര്യത്തിൽനിന്ന് വിമുക്തമായാൽ ഏകാധിപത്യവും സ്വജനപക്ഷപാതവും ആർഭാടവും തുടരുകയും ചെയ്യുന്ന സർക്കാർ നിലപാടുകൾ ജനങ്ങളെ പരിഹസിക്കുകയാണെന്നും ഈ അവസരവാദ മനുഷ്യപ്പറ്റിനെ ഭരണനേട്ടമായി അവതരപ്പിക്കുന്നത് തികഞ്ഞ നന്ദികേടാണന്നും മൗലാനാ അബുൽ കലാം അസാദ് റിസർച്ച് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി അഭിപ്രായപ്പെട്ടു.
കെ.എം.സി.സി, മുസ്ലിം ലീഗ്, മറ്റ് മത, സന്നദ്ധ സംഘടനകളുടെ അകമഴിഞ്ഞ സേവന കാരുണ്യ പ്രവർത്തനങ്ങൾ പോലും അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാൻ സർക്കാറിന് വേണ്ടത്ര കഴിഞ്ഞിട്ടില്ല. കോവിഡിലും മുൻപ്രളയങ്ങളിലുള്ള അനുഭവമായേക്കാം മുസ്ലിം ലീഗിന് സ്വന്തമായി ഫണ്ട് ശേഖരിക്കാൻ പ്രേരണ നൽകിയതെന്നും ആസാദ് ഫൗണ്ടേഷൻ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ചെലവുകൾ അതത് ദിവസങ്ങളിൻ മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തി സർക്കാറിലുള്ള ജനവിശ്വാസം നേടിയെടുക്കാൻ ശ്രമിക്കണമെന്നും മത സംഘടനകൾ, യുവജന സന്നദ്ധ സംഘടനകൾ എന്നിവ സർക്കാർ ആശ്വാസ പദ്ധതികൾ അവസാനിപ്പിച്ചാലും ദുരന്തമുഖത്ത് തുടരുന്നതും എല്ലാവരുടെ ആവശ്യങ്ങൾക്കും സ്വാന്തനം കണ്ടത്തുന്നതും നിസ്തൂലമായ സേവനമായിരിക്കുമെന്നും ദുരന്തത്തെ വരുമാന മാർഗമായി ആരും കാണരുതെന്നും സൗദിയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ ഡോ. ഖാസിമുൽ ഖാസിമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.