മോദിയുമായി ചർച്ച നടത്തി; ഒപ്പുവെച്ചത് 40 ലേറെ ധാരണപത്രങ്ങൾ
text_fieldsജിദ്ദ: സൗദിയും ഇന്ത്യയും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിെൻറ ആദ്യ യോഗം ന്യൂ ഡൽഹിയിൽ ചേർന്നു. സൗദി-ഇന്ത്യൻ ഇൻവെസ്റ്റ്മെൻറ് ഫോറത്തിെൻറ ഭാഗമായി ചേർന്ന യോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതുമായി ബന്ധപ്പെട്ട മിനിറ്റ്സുകളിൽ ഒപ്പുവെച്ചു.
ഇന്ത്യ ആതിഥേയത്വം വഹിച്ച ഇൻവെസ്റ്റ്മെൻറ് ഫോറത്തിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 40ലധികം ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. സൗഹൃദ സംഭാഷണങ്ങളുടെ കൈമാറ്റത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപര്യമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സൗദി-ഇന്ത്യൻ ഇൻവെസ്റ്റ്മെൻറ് ഫോറം സാക്ഷ്യംവഹിച്ചു.
നിരവധി മേഖലകളിൽ സംയുക്തനിക്ഷേപം വർധിപ്പിക്കുന്നതിനുള്ള കരാറുകൾ നിക്ഷേപമന്ത്രിയും ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയും ഒപ്പുവെച്ചു. സാമൂഹികവും സാംസ്കാരികവുമായ മേഖലകൾക്ക് പുറമെ ഊർജം, പെട്രോകെമിക്കൽസ്, പുനരുപയോഗിക്കാവുന്ന ഊർജം, കൃഷി, വ്യവസായം എന്നിവയാണ് മറ്റ് മേഖലകൾ.
ജോയൻറ് സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിെൻറ നേതാക്കളുടെ ആദ്യയോഗം ഇന്ത്യൻ പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി.
ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക കാര്യങ്ങൾ, സാമൂഹികക്ഷേമം തുടങ്ങിയവ ഉൾപ്പെടെയുള്ള സംയുക്ത സഹകരണത്തിെൻറ വിവിധ മേഖലകളെ യോഗം അഭിസംബോധന ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടിയിൽ പങ്കെടുത്തതിനുശേഷമാണ് സൗദിയും ഇന്ത്യയും സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗം നടന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.