അവസാന പത്തിലെ തിരക്ക് നിയന്ത്രിക്കാൻ സജ്ജം ^പൊതുസുരക്ഷ മേധാവി
text_fieldsജിദ്ദ: മക്ക ഹറമിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ വിഭാഗങ്ങൾ പൂർണ സജ്ജമാണെന്ന് പൊതുസുരക്ഷ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമദ് അൽ ബസാമി പറഞ്ഞു. ഉംറ സുരക്ഷ സേനയുടെ രണ്ടാമത് വാർത്ത സമ്മേളനത്തിലാണ് പൊതുസുരക്ഷ മേധാവി ഇക്കാര്യം പറഞ്ഞത്. ഇതുവരെയുള്ള ദിവസങ്ങളിൽ ഉംറ സുരക്ഷാസേനയുടെ പ്രവർത്തന പദ്ധതികൾ ലക്ഷ്യങ്ങൾ നേടി.
തീർഥാടകരുടെ എണ്ണം വർധിച്ചതോടെ മതാഫിനും താഴത്തെ നിലയ്ക്കും പുറമെ ഒന്നാം നിലയുടെയും മേൽക്കൂരയുടെയും മുൻഭാഗം ത്വവാഫിനായി നിശ്ചയിച്ചിട്ടുണ്ട്. തീർഥാടകരുടെ വരവ് കൂടുന്നതിനനുസരിച്ച് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. നിർബന്ധ (ഫർദ്) നമസ്കാര വേളയിലല്ലാതെ ഹറം കവാടങ്ങളിൽ വലിയ തിരക്ക് ഉണ്ടായിട്ടില്ല.
ആ സമയം കഴിഞ്ഞാൽ സാധാരണ നിലയിലേക്ക് വേഗം മാറുന്നുണ്ടെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. സേവനരംഗത്തെ പങ്കാളികളുമായി വലിയ യോജിപ്പും ഉയർന്ന ഏകോപനവുമുണ്ട്. ഇത് തീർഥാടകരെ സേവിക്കുന്നതിനുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പ്രതിഫലിച്ചു. ഭിക്ഷാടനവും ഹറമിെൻറ വിശുദ്ധിക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങളെയും നേരിടാൻ സുരക്ഷ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്.
ഭിക്ഷാടനം കുറയ്ക്കുന്നതിന് മക്കയുടെ എല്ലായിടങ്ങളിലും നിരീക്ഷണമുണ്ടെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഡിഫൻസ് മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽഫറജ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പാസ്പോർട്ട് മേജർ ജനറൽ ഡോ. സാലിഹ് ബിൻ സഅദ് അൽമുറബ്ബ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.