സൗദിയിൽ ചൂട് ഉയരുന്നു; 37 ഡിഗ്രി സെൽഷ്യസായി
text_fieldsയാംബു: ഞായറാഴ്ച സൗദിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില മക്ക, ജിദ്ദ, അൽ ഖുൻഫുദ നഗരങ്ങളിലാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, തിങ്കളാഴ്ച രാവിലെ മക്കയിൽ ശക്തമായ തോതിൽ മഴയുണ്ടായി. തലേദിവസം ഏറ്റവും ഉയർന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസാണ് മക്ക ഉൾപ്പെടെ മൂന്നു നഗരങ്ങളിലും രേഖപ്പെടുത്തിയത്.
യാംബുവിൽ 36 ഡിഗ്രിയും അൽഅഹ്സ, അൽവജ്ഹ്, ജീസാൻ എന്നിവിടങ്ങളിൽ 35 ഡിഗ്രിയും സകാക, ഷറൂറ, ഹഫർ അൽബാത്വിൻ, റഫ്ഹ, അൽഖുറയാത്ത്, അൽഖർജ് എന്നിവിടങ്ങളിൽ 34 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
തബൂക്ക്, അറാർ, അൽഉല എന്നിവിടങ്ങളിൽ 33 ഡിഗ്രി രേഖപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു. അൽബാഹ, അബഹ നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും ത്വാഇഫിൽ 14 ഡിഗ്രിയും തുറൈഫിലും ഹാഇലിലും 15 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
നജ്റാൻ, ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നിവിടങ്ങളിലും കിഴക്കൻ മേഖലയുടെ തെക്ക് ഭാഗങ്ങളിലും റിയാദ്മേ ഖലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.