വൻകിട, ഇടത്തരം സ്ഥാപനങ്ങൾ സ്വയം വിലയിരുത്തൽ നടത്തണം
text_fieldsജിദ്ദ: സൗദി തൊഴിൽ നിയമത്തിന് വിധേയമായി മുഴുവൻ വൻകിട, ഇടത്തരം കമ്പനികൾ സ്വയം വിലയിരുത്തൽ (സെൽഫ് ഇവാല്വേഷൻ) നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.എല്ലാവർഷവും ജനുവരി അവസാനിക്കുന്നതിനുമുമ്പ് സെൽഫ് ഇവാല്വേഷൻ നടപടി പൂർത്തിയാക്കണമെന്ന് കഴിഞ്ഞവർഷമാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. ഇതിെൻറ അടിസ്ഥാനത്തിൽ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡുമൂലം ഇൗ വർഷം ജനുവരിയിൽ ഇൗ നടപടി പൂർത്തിയാക്കാൻ സ്ഥാപനങ്ങൾക്ക് കഴിഞ്ഞില്ല.
ഇത് മുൻകൂട്ടി കണ്ട് അതിനുള്ള സമയം നീട്ടി നൽകിയിരുന്നു. സെപ്റ്റംബർ ഒന്നിനുമുമ്പ് സ്ഥാപനങ്ങൾ വിലയിരുത്തൽ നടപടി പൂർത്തിയാക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അത് ചെയ്തില്ലെങ്കിൽ ഇൗ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും തടയും. ഇലക്ട്രോണിക് സേവനങ്ങൾ നിർത്തിവെക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. സ്ഥാപനങ്ങളിൽ തൊഴിൽ വ്യവസ്ഥകൾ നടപ്പാക്കൽ വ്യവസ്ഥാപിതവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താനാണിത്.
സ്വയം വിലയിരുത്തലിലൂടെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പോരായ്മകൾ കണ്ടെത്താനും മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധനക്കു മുമ്പായി അവ പരിഹരിക്കാനുമാകും. ഒരോ സ്ഥാപനവും 'സ്വയം വിലയിരുത്തൽ' പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുകയും നടപടികൾ പൂർത്തിയാക്കുകയും വേണം. മന്ത്രാലയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് തിരിച്ചറിയാനും തെറ്റുകൾ തിരുത്താനും സ്ഥാപനങ്ങളെ സഹായിക്കുന്നിൽ ഇൗ പ്രോഗ്രാമിന് വലിയ പങ്കുണ്ടെന്നും മന്ത്രാലയം പറഞ്ഞു. പ്രോഗ്രാമിെൻറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു സത്യസന്ധമായ രീതിയിലാണ് മറുപടി നൽകേണ്ടത്. 16 മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അഞ്ചെണ്ണം സ്ഥാപനവുമായും ആറെണ്ണം തൊഴിലാളികളും അഞ്ചെണ്ണം ചില പ്രത്യേക വിഭാഗങ്ങളുമായും ബന്ധപ്പെട്ടതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.