അരുൺ ജെയ്റ്റിലിക്ക് സൽമാൻ രാജാവിെൻറ ഹൃദ്യമായ സ്വീകരണം
text_fieldsറിയാദ്: സൗദിയിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി അരുൺ െജയ്റ്റിലിക്ക് റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവ് ഹൃദ്യമായ സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ കൊട്ടാരത്തിലെത്തിയ െജയ്റ്റിലി രാജാവുമായി ഹ്രസ്വകൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിെൻറ സ്നേഹ സന്ദേശം ജെയ്റ്റിലി രാജാവിനെ അറിയിച്ചു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും ഇരുവരും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകതയും എടുത്തു പറഞ്ഞു. ആഭ്യന്തര മന്ത്രി അമീർ സഉൗദ് ബിൻ അബ്ദുൽ അസീസ്, ധനകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാൻ, വ്യാണിജ്യ^നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ സഉൗദ് ബിൻ മുഹമ്മദ് അൽ സാത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൗദി ധനകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാനുമായും അരുൺ െജയ്റ്റിലി പ്രത്യേകം കുടിക്കാഴ്ച നടത്തി. ധനകാര്യമന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അംബാസഡർ അഹമ്മദ് ജാവേദും പെങ്കടുത്തു. ഞായറാഴ്ച പുലർച്ചെ 1.40 ^ന് െജറ്റ് എയർവെയ്സിലാണ് ജെയ്റ്റിലി റിയാദിലിറങ്ങിയത്. അംബാസഡറുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഉൗഷ്മള സ്വീകരണം നൽകി. ഇന്ത്യയിൽ നിന്നുള്ള വ്യവസായ പ്രതിനിധികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികൾ പരസ്പരം പരിചയപ്പെടുകയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്ത ഇന്ത്യ^സൗദി ബിസിനസ് കൗൺസിൽ മീറ്റ് ശ്രദ്ധേയമായിരുന്നു.
നിക്ഷേപം വര്‍ധിപ്പിച്ച് സഹകരിച്ച് മുന്നേറണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും നിക്ഷേപസാധ്യതകളെ പ്രോൽസാഹിപ്പിക്കുന്നതിന് നടപടിക്രമങ്ങൾ എളുപ്പമാക്കേണ്ടതിെൻറ ആവശ്യകത യോഗം ചർച്ച ചെയ്തു. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ എളുപ്പമാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇന്ത്യ വളർച്ചയുടെ കുതിപ്പിലാണെന്ന് അരുൺജയ്റ്റിലി പറഞ്ഞു. വ്യോമയാനം, റെയിൽവേ, റോഡ് വികസനങ്ങൾ ഇനിയും പുരോഗമിക്കാനുണ്ട്. സ്വകാര്യമേഖലയിൽ നിക്ഷേപകർക്ക് അനന്ത സാധ്യതകളുടെ കാലമാണ് വരാനിരിക്കുന്നത്. ചുറുചുറുക്കുള്ള മനുഷ്യവിഭവ ശേഷിയാണ് ഇന്ത്യക്കുള്ളത്. ബുദ്ധിശക്തിയിലും കാര്യപ്രാപ്തിയിലും ഇന്ത്യക്കാരുടെ മികവ് അദ്ദേഹം എടുത്തു പറഞ്ഞു.
സൗദി വനിതാ സംരംഭകരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇന്ത്യ^ സൗദി ബിസിനസ് വുമൺ നെറ്റ്വർക് സ്ഥാപിക്കണമെന്ന് അരുൺ ജെയറ്റിലിയുമായുള്ള അനൗപചാരിക ചർച്ചയിൽ വനിതാ സംരംഭകർ ആവശ്യപ്പെട്ടു. ഇത് അനഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. കൗൺസിൽ ഒാഫ് സൗദി ചേംബേഴ്സിലായിരുന്നു യോഗം. ചേംബേഴ്സിെൻറ ഉപഹാരം ചെയർമാൻ അഹമ്മദ് എസ്. അൽ റാജി അരുൺജയ്റ്റിലിക്ക് കൈമാറി. തുടർന്ന് ഉച്ചവിരുന്നിലും അദ്ദേഹം പെങ്കടുത്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ മുഹമ്മദ് അജാസ് ഖാൻ, എംബസി ഫസ്റ്റ് സെക്രട്ടറി ഹിഫ്സു റഹ്മാൻ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചിരുന്നു. ഇന്ന് ഇന്ത്യ^സൗദി ജോയിൻറ് കമീഷൻ യോഗത്തിൽ ജെയ്റ്റിലി പെങ്കടുക്കും. വിവിധ കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും. ഉഭയകക്ഷി ചർച്ചകളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.