കെ.എം.സി.സിയുടെ ആദ്യ ചാർട്ടേഡ് വിമാനം സർവിസ് നടത്തി
text_fieldsറിയാദ്: കേരളത്തിലേക്ക് റിയാദിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം ശനിയാഴ്ച പുലർച്ചെ കോഴിക്കോെട്ടത്തി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മുൻകൈയിൽ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റിെൻറ ബോയിങ് 737 വിമാനത്തിൽ കുട്ടികളടക്കം 181 യാത്രക്കാരാണ് നാട്ടിലെത്തിയത്. 175 മുതിർന്നവരും ആറ് കുട്ടികളുമായിരുന്നു റിയാദിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർ. ഇതിൽ 82 പേർ ഗർഭിണികളും 18ഒാളം രോഗികളും ഉൾപ്പെടും. പ്രായം ചെന്നവരും വിസ തീർന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശാനുസരണം പരിശോധനകൾ പൂർത്തിയാക്കിയാണ് യാത്രക്കാരെ അകത്തേക്ക് കയറ്റിയത്. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ.എം.സി.സി ചാർട്ടേഡ് വിമാന സർവിസ് ഒരുക്കിയത്. യാത്രക്കാർക്ക് സഹായങ്ങളുമായി റിയാദ് കെ.എം.സി.സി നേതാക്കളും വനിത കെ.എം.സി.സി പ്രവർത്തകരും അക്ബർ ട്രാവൽസ് ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
മുഴുവൻ യാത്രക്കാർക്കും കെ.എം.സി.സി പതിവ് പോലെ പി.പി.ഇ കിറ്റ് വിതരണം ചെയ്തു. ഓരോ ടിക്കറ്റിനും 25 കിലോ സിംഗിൾ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണന ലിസ്റ്റ് പ്രകാരമാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. അർഹതപ്പെട്ട നിരവധി പേർ ഇനിയും യാത്രാ സൗകര്യവും പ്രതീക്ഷിച്ച് ഇവിടെ കഴിയുന്നുണ്ട്. അവരെയും നാട്ടിലെത്തിക്കുന്നതിന് റിയാദിൽ നിന്നും കൂടുതൽ വിമാനങ്ങൾ അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് കെ.എം.സി.സിയെന്ന് പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുബൈർ അരിമ്പ്ര, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, നൗഷാദ് ചാക്കീരി, ഷാജി പരീത്, പി.സി. മജീദ് മലപ്പുറം, സഫീർ തിരൂർ, ഹുസൈൻ കൊപ്പം, അൻവർ വാരം, ഫസലുറഹ്മാൻ കരുവാരക്കുണ്ട്, മുഹമ്മദ് കണ്ടകൈ, ജാബിർ വാഴമ്പ്രം, അബ്ദുൽ മജീദ് പരപ്പനങ്ങാടി, മുനീർ മക്കാനി, വനിത വിങ് ഭാരവാഹികളായ ജസീല മൂസ, ഫസ്ന ഷാഹിദ്, ഷഹർബാൻ മുനീർ, ഹസ്ബിന നാസർ, ഖമറുന്നീസ മുഹമ്മദ്, നുസൈബ മാമു എന്നിവരും അക്ബർ ട്രാവൽസ് റീജനൽ മാനേജർ യൂനുസ് പടുങ്ങലും വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.