Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബലിപെരുന്നാളിന്...

ബലിപെരുന്നാളിന് ബലിയറുക്കാൻ കത്തിമേളയുമായി കൊളംബസ് കിച്ചൻ

text_fields
bookmark_border
Saudi Arabia
cancel
camera_alt

റിയാദിലെ കൊളംബസ് കിച്ചനിൽ ആരംഭിച്ച രണ്ടാമത് കത്തിമേള ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് ബലിയറുക്കാൻ രണ്ടാമത് കത്തിമേളയുമായി റിയാദിലെ കൊളംബസ് കിച്ചൻ. ഈ മാസം എട്ടിന് തുടങ്ങി 15 ന് അവസാനിക്കുന്ന രീതിയിലാണ് മേളയുടെ ക്രമീകരണം. ശനിയാഴ്ച രാവിലെ കൊളംബസ് കിച്ചൻ കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ത്യാഗസ്മരണകളുണർത്തുന്ന ബലിപെരുന്നാളിലെ ബലിയറുക്കലിന് പുതിയ കത്തി വേണമെന്ന അറബി ശീലത്തിെൻറ ഭാഗമായിട്ടാണ് രണ്ടാമത് ‘കത്തി മേള’ സംഘടിപ്പിക്കുന്നത്.

പൈതൃകമായ അറേബ്യൻ നിഷ്ഠയാണ് ബലിയറുക്കാൻ പുതിയ കത്തി വേണമെന്നത്. അതിെൻറ ഭാഗമായാണ് അപൂർവവും കൗതുകം ജനിപ്പിക്കുന്നതുമായ വിപണനം കഴിഞ്ഞ വർഷം തുടക്കം കുറിച്ചത്. ഈ വർഷവും അതി വിപുലമായ രീതിയിലാണ് കൊളംബസ് കിച്ചൻ കത്തിമേള ആരംഭിച്ചത്. വീട്ടിലായാലും ഹോട്ടലായാലും അടുക്കളക്ക് വേണ്ടതെല്ലാം ഒരു കൂരക്ക് കീഴിൽ ലഭ്യമാക്കുന്ന വ്യാപാര സ്ഥാപനമാണ് കൊളംബസ്. സ്വിറ്റ്സർലൻഡ്, ഇറ്റലി, പോർച്ചുഗൽ, ജർമനി, ബ്രസീൽ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം കത്തികളുടെ ഒരു മേളയാണ് ഇവിടെ.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളെ അറുക്കുന്നതിനും മാംസം മുറിക്കുന്നതിനുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കത്തികളാണ് മേളയിൽ കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്. അറുക്കുന്നതിനും മുറിക്കുന്നതിനും മാത്രമല്ല മൃഗങ്ങളുടെ തോലുരിക്കുന്നതിനും ആവശ്യമായ പ്രത്യക തരം കത്തികളും കൂട്ടത്തിലുണ്ട്. അതിൽ പലതും രൂപം കൊണ്ട് കൗതുകം ജനിപ്പിക്കുന്നതുമാണ്. സൗദി പൗരന്മാർ ബലിമൃഗങ്ങളെ അറുക്കുന്നതിന് വർഷം തോറും പുതിയ കത്തികൾ മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് 22 വർഷമമായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ വാർത്താകുറിപ്പിൽ പറഞ്ഞു.

ആളുകൾ കൂടുതൽ വാങ്ങുന്നത് സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമനി, പോർച്ചുഗൽ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കത്തികളാണ്. സൗദിയിൽ ആദ്യമായാണ് ഇത്തരത്തിൽ കത്തികളുടെ മേള സംഘടിപ്പിക്കുന്നത്. കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, കോഫീ ഷോപ്പുകൾ, ബൂഫിയ, ബ്രോസ്റ്റഡ് ഷോപ്പുകൾ, ബുച്ചറി തുടങ്ങിയവയിലേക്ക് ആവശ്യമായ എല്ലാവിധ കിച്ചൻ െമഷിനറികളുടെയും വിൽപനയിൽ വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റേഷനറി, ക്ലീനിങ്, സെറാമിക് പാത്രങ്ങൾ തുടങ്ങിയവയുടെ ഒാഫറും ഉൾകൊള്ളിച്ചിട്ടുണ്ട്. 21 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന മീസാൻ അൽ റാബിയ ട്രേഡിങ് കമ്പനിയുടെ ഉപസ്ഥാപനമാണ് കൊളംബസ് കിച്ചൻ. കിച്ചൻ മെഷനറികൾ, കാറ്ററിങ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ബേക്കിങ് ആൻഡ് കോഫിഷോപ്പ് ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇവിടെ വിൽക്കുന്നത്. റിയാദിലെ കിങ് ഫഹദ് റോഡിലെ റിയാദ് ജവാസത് ഓഫീസിനടുത്താണ് കൊളംബസ് കിച്ചൻ പ്രവർത്തിക്കുന്നത്.

മാത്രമല്ല ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ കിച്ചൻ െമഷിനറികളുടെയും പുതിയ ഷോറും റിയാദിൽ ഉടൻ തുറക്കുമെന്ന് നൗഷാദ് ബഷീർ അറിയിച്ചു. ഇേദ്ദഹം സ്വദേശികൾക്കും വിദേശികൾ ഉൾപ്പടെയുള്ളവർ ജോലികൾ കൊടുക്കുന്നതോടൊപ്പം വിവിധ മേഖലയിൽ ഇൻവെസ്റ്റ്മെൻറ് നടത്താനും ഉദ്ദേശിക്കുകയാണ്. അതിെൻറ ഭാഗമായി ഈയിടെ സൗദി സർക്കാരിെൻറ പ്രീമിയം ഇഖാമയും അദ്ദേഹം നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKnife Fair
News Summary - Knife fair at Saudi Arabia
Next Story