Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൻ ലഹരിക്കടത്ത്:...

വൻ ലഹരിക്കടത്ത്: പ്രവാസികൾഉൾപ്പെടെ പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഗാത് കടത്താൻ ശ്രമിച്ചതിന് സൗദി തെക്കൻ പ്രവിശ്യയിൽനിന്ന് അറസ്റ്റിലായ

11 ഇത്യോപ്യൻ പൗരന്മാർ

അൽഖോബാർ: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങളെ പരാജയപ്പെടുത്തി. വിവിധ കേസുകളിലായി ആകെ15 പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. ഖസീം പ്രവിശ്യയിൽ 5,429 മയക്കുമരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ് പിടിയിലായത്. ദമ്മാമിൽ ഏഴ് കിലോ മെത്താംഫെറ്റമിൻ വിൽക്കാൻ ശ്രമിച്ചതിന് വിദേശിയെ അറസ്റ്റ് ചെയ്തു.

തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ 79,700 മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന തകർത്തു. മേഖലയിലെ അൽ ദായർ സെക്ടറിലെ ലാൻഡ് പട്രോളിങ് സംഘം മയക്കുമരുന്ന് കടത്ത് തടയുകയും പ്രതികളെ മേലധികാരികൾക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

275 കിലോ ലഹരിച്ചെടിയായ ഗാത് കടത്താൻ ശ്രമിച്ച 11 പേരെ അസീർ രക്ഷാസേന പിടികൂടി. അസീർ പ്രവിശ്യയിലെ അൽ റബുഅ മേഖലയിൽനിന്നാണ് ഇത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് പിഴ, നാടുകടത്തൽ, തടവ്, വധശിക്ഷ തുടങ്ങിയ കനത്ത ശിക്ഷകളാണുള്ളത്.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഹോട്ട്‌ലൈൻ നമ്പറായ 995-ലോ 995@gdnc.gov.sa എന്ന ഇ-മെയിൽ വഴിയോ റിപ്പോർട്ടുകൾ സമർപ്പിക്കാവുന്നതാണ്. എല്ലാ റിപ്പോർട്ടുകളും വിവരങ്ങളും രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDrug SmugglingSaudi Arabia News
News Summary - Massive drug smuggling- Accused including expatriates arrested
Next Story