Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമനം നിറച്ച...

മനം നിറച്ച പെരുന്നാൾ

text_fields
bookmark_border
memories of Eid
cancel
camera_alt

വര: ശബ്ന സുമയ്യ

ഉച്ചവെയിൽ കത്തുന്നുണ്ടെങ്കിലും ചുറ്റുമുള്ള തെങ്ങോലയിലും മരച്ചില്ലയിലുമൊക്കെ തട്ടി സുഖമുള്ള തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. കോലായിലെ തിണ്ണമേൽ ഒരു നാലാം ക്ലാസുകാരി ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്നു. വുദു എടുത്തപ്പോൾ കിണ്ടിയിൽനിന്നും ഒരൽപം വായിലേക്കും ഇറങ്ങിയില്ലേ? ഒരു സംശയം... അവളുടെ ചിന്ത അതാണ്... അല്ല ഇറങ്ങിയിട്ടുണ്ട്. കുറച്ച് ഇറങ്ങട്ടെ എന്ന ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാൽ അറിയാതെ ആയാൽ കുഴപ്പമില്ല എന്ന് ഉസ്താദും ഉമ്മയും പറഞ്ഞത് ഓർമവന്നപ്പോൾ ഇത് ആ ഗണത്തിൽ പടച്ചോൻ കൂട്ടുമായിരിക്കും എന്നവൾ കരുതി.

ഇരുന്ന് മടുത്തപ്പോൾ വീടിന് മുട്ടിനിൽക്കുന്ന മുറ്റത്തെ തെങ്ങിെൻറ ഓരം ചേർന്നുള്ള ചവിട്ടുപടിയിലേക്ക് വരിവരിയായി വരുന്ന ഉറുമ്പുകളോട് കിന്നരിക്കാൻ പോയി. ഇവരിൽ ആരുടെയോ മങ്ങലം ആയിരിക്കും. സൂക്ഷിച്ചുനോക്കിയപ്പോൾ കുറെ പേർ സദ്യയുണ്ട് തിരിച്ചുവരുന്നുണ്ട്. രണ്ട് കൂട്ടരും പരസ്പരം ലോഗ്യം പറയുന്നത് കാണാം. ഉറുമ്പിനെ അതിെൻറ വഴിക്ക് വിട്ട് സമയം നോക്കിയപ്പോൾ ഒരാശ്വാസം... അസർ ബാങ്ക് കൊടുക്കാൻ ഇനി കുറച്ചേയുള്ളൂ. അത് കഴിഞ്ഞാൽ മഗ്‌രിബ് ആവും.

കായി പൊരിച്ചതും നുള്ളിയിട്ടതും പരിപ്പ് വടയും ഉള്ളിവടയും പിന്നെ ഗോതമ്പ്പുളിയാരലുമാണ് നോമ്പ് സ്‌പെഷൽ. പൊരിക്കുന്ന മണം അടിച്ചാൽ നീറായിലേക്ക് ഓടും. അപ്പോൾ ഉമ്മാെൻറ വക ശാസനയാണ്. കോലായിൽ പോയി ഇരുന്നോ. ഇത് കണ്ടാ ഇനിക്ക് പൂതി വരുമെന്ന് പറയും. എന്നാലും അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കും. നോമ്പ് തുറക്കുമ്പോൾ കുറെ തിന്നണം. പൊരിച്ചത് കണ്ണ് കൊണ്ട് എണ്ണി നോക്കും. പക്ഷേ, ഇത്തവണ വിഭവങ്ങൾ കുറവാണ്. ഉപ്പാവ കാശയക്കാൻ കുറച്ചു വൈകി. എന്നാലും ഉള്ളത് പോലെയൊക്കെ കൊണ്ട് ഉമ്മ ഞങ്ങളെ നോമ്പു തുറപ്പിച്ചു.

ഒന്ന് പീടികയേൽ പോകാൻ ഉമ്മ പറഞ്ഞപ്പോൾ ക്ഷീണമൊക്കെ എങ്ങോട്ടോ പോയി. അത്രയും സമയം പോയിക്കിട്ടുമല്ലോ. പീടികയിൽ ഉണ്ട് രാഘവേട്ടൻ വത്തക്ക മുറിച്ച് വെച്ചിരിക്കുന്നു. നോമ്പായാലുള്ള അപൂർവ കളർഫുൾ കാഴ്ചകളിലൊന്നാണ്. വത്തക്ക നോമ്പിന് മാത്രം ഉണ്ടാവുന്ന ഫ്രൂട്ട് ആണെന്നായിരുന്നു കുഞ്ഞിലെ ധാരണ. വത്തക്ക വാങ്ങാൻ പൂതിയുണ്ട്. പക്ഷേ, ഉമ്മാനോട് അനുവാദം വാങ്ങാത്തത് കാരണം നാളെ പറഞ്ഞു വാങ്ങാം എന്ന് സമാധാനിച്ചു. ഇനി നാളേക്ക് തീർന്നുപോകുമോ..? തിരിച്ചു പോരുമ്പോൾ ഉള്ളം നിറയെ ആ ചിന്തയായിരുന്നു.

നോമ്പ് 27 കഴിഞ്ഞപ്പോൾ പിന്നെ ആശ്വാസമായി. ഇനി പെരുന്നാളിെൻറ പൊലിവാണ്. കുട്ടികളെ സംബന്ധിച്ച് അന്ന് മുതലേ പെരുന്നാൾ ചിന്തകളാണ്. നോമ്പ് എടുക്കുന്നതും അപൂർവം. എന്നാൽ ഏറെ ദുഃഖിപ്പിച്ച കാര്യം ഇത്തവണ പെരുന്നാക്കോടി ഉണ്ടാവില്ല എന്നതായിരുന്നു. വീട്ടിലെ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാവുന്നതുകൊണ്ട് ബഹളം വെച്ചില്ല. അപ്പോഴാണ് ഇത്താത്തയുടെ യൂനിഫോം തുണിയുടെ ഒരു പീസ് ബാക്കിയുള്ളത് ഓർമ വന്നത്. അതുകൊണ്ട് പാവാട അടിക്കാം എന്ന് ഉമ്മാനോട് പറഞ്ഞപ്പോൾ സമ്മതിച്ചു. അതുമായി സുരേന്ദ്രേട്ടെൻറ തയ്യൽ കടയിലെത്തി. പെരുന്നാളിെൻറ തലേന്ന് വീട്ടിൽ കൊണ്ടുതരാമെന്ന് വാക്ക് തന്നു. പഞ്ചാബി ഹൗസിലെ ബോട്ട് കിട്ടിയ കൊച്ചിൻ ഹനീഫ കഥാപാത്രത്തിെൻറ ചിരിയുമായി തിരിച്ചുനടന്നു.

പെരുന്നാൾ മാസം കണ്ടു... പാവാടയുമില്ല. സുരേന്ദ്രേട്ടനുമില്ല. നിരാശ കടിച്ചമർത്തി നേരം വെളുപ്പിച്ചു. തയ്യൽപ്പീടിക ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു. കട തുറന്നിട്ടില്ല. ഹൃദയമിടിപ്പ് കൂടി... ഇപ്പോൾ കരയും എന്ന അവസ്ഥ എത്തിയപ്പോൾ സുരേന്ദ്രേട്ടൻ വന്നു. പാവാട അടിച്ചിട്ടില്ല. സങ്കടം കടിച്ചമർത്തി, എനിക്കിപ്പം പാവാട കിട്ടണമെന്ന് ചിണുങ്ങി... നിന്ന നിൽപ്പിൽ അടിപ്പിച്ചു വാങ്ങി വീട്ടിലെത്തി. എല്ലാ കുട്ടികളും നിറമുള്ള പെരുന്നാൾക്കോടി ഇട്ട് അയൽവീടുകളും ബന്ധുവീടുകളും സന്ദർശനം നടത്തുമ്പോൾ എനിക്കും പുതിയത് ഒന്നുണ്ടല്ലോ എന്ന് സമാധാനത്തോടെ അന്നത്തെ എെൻറ പെരുന്നാൾ ദിനവും കടന്നുപോയി.

പിന്നീട് ഒരിക്കലും കോടി ഇല്ലാതെ പെരുന്നാളുണ്ടായിട്ടില്ല. നിറപ്പകിട്ടാർന്നതും വിലകൂടിയതും ഒക്കെ അതിൽ വന്നിട്ടുണ്ട്. പക്ഷേ എെൻറ മനസ്സിൽ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുതുവസ്ത്രം എെൻറ സ്കൂളിലേത് പോലുമല്ലാത്ത ചാരനിറത്തിലുള്ള ആ യൂനിഫോം പാവാട ആയിരുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memories of Eid
News Summary - memories of Eid
Next Story