Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിനാ-കേളി ഫുട്ബാൾ...

മിനാ-കേളി ഫുട്ബാൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി

text_fields
bookmark_border
football tournament
cancel
camera_alt

മിനാ-കേളി ഫുട്ബാൾ ടൂർണമെൻറിലെ ടീമുകൾക്ക് ഹസ്തദാനം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്‌ ‘മിന-കേളി സോക്കർ 2024’ ഫുട്ബാൾ ടൂർണമെൻറിന്റെ രണ്ടാംവാര മത്സരങ്ങൾ പൂർത്തിയായി. രണ്ടാംവാര മത്സരത്തിൽ മൂന്ന് ടീമുകൾ വിജയിച്ചതോടെ, കഴിഞ്ഞ വാരത്തിലെ വിജയികളും രണ്ട് ബൈ ടീമുകളുമടക്കം എട്ട് ടീമുകളടങ്ങുന്ന ക്വാട്ടർ ഫൈനൽ ടീം ലൈനപ്പായി. രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ

അൽ ഖർജ് നൈറ്റ് റൈഡേഴ്‌സ്‌ ഫുട്ബാൾ ക്ലബും ഫെഡ് ഫൈറ്റെഴ്സും ഏറ്റുമുട്ടി. ഏകപക്ഷീയമായ അഞ്ച്‌ ഗോളുകൾക്ക്‌ ഫെഡ് ഫൈറ്റേഴ്സ് വിജയിച്ചു.

കളിയുടെ അഞ്ചാം മിനിറ്റിൽ ഫെഡ് ഫൈറ്റേഴ്സിന്റെ വിഷ്ണു കൊടുത്ത മനോഹരമായ പാസിൽ മുർഷിദ് ആദ്യ ഗോളിന് തുടക്കം കുറിച്ചു. പിന്നീട് മുർഷിദിന്റെ ബൂട്ടുകളിലൂടെ തുടരെ ഗോളുകൾ പിറന്നു. വിഷ്ണുവും ഒരു ഗോൾ നേടി. നാല് ഗോൾ നേടിയ ഫെഡ് ഫൈറ്റേഴ്സ് താരം മുർഷിദിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

രണ്ടാമത്തെ മത്സരത്തിൽ കെന്റിൽ നൈറ്റ് ട്രേഡിങ് കമ്പനി റിയൽ കേരള എഫ്.സിയും സോഫ ഗ്രൂപ് അൽ ഖർജും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് റിയൽ കേരള എഫ്.സി വിജയിച്ചു. മികച്ച പ്രകടനവും രണ്ട് ഗോൾ നേട്ടവും പരിഗണിച്ച് കേരള എഫ്.സി താരം നജീബിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

ഫാൽക്കൺ സ്റ്റാർ എഫ്.സി ഹുത്തയുമായി മാറ്റുരച്ച മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡ.ബ്ല്യു.എം.എഫ് വിജയിച്ചു. മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതും ഗോൾ കീപ്പറായ സാബുവിനെയായിരുന്നു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്. ഒക്ടോബർ മൂന്നിന് മൂന്നാം വാരത്തിൽ ക്വാട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Mina-Keli football quarter final line-up
Next Story