Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്...

കോവിഡ് നിയമലംഘനങ്ങൾ കൂടുതൽ റിയാദിൽ –ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
കോവിഡ് നിയമലംഘനങ്ങൾ കൂടുതൽ റിയാദിൽ –ആഭ്യന്തര മന്ത്രാലയം
cancel
camera_alt

ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽഷൽഹോബ് വാർത്തസമ്മേളനം നടത്തുന്നു

ജിദ്ദ: ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ കാലാവധി നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽഷൽഹോബ് പറഞ്ഞു. വ്യക്തിയാണ് സമൂഹത്തിെൻറ അടിസ്ഥാനം. കോവിഡ് പരിമിതപ്പെടുത്തുന്നതിൽ വ്യക്തിയുടെ പങ്ക് വളരെ പ്രധാനമാണ്.

ഒരാഴ്ചക്കിടയിൽ 47,000ത്തിലധികം നിയമലംഘനങ്ങൾ പിടികൂടി. റിയാദിലാണ് നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കുറവ് നജ്റാനിലാണ്.

പ്രതിരോധ നടപടികളിലെ അലസത സമൂഹത്തിെൻറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രോഗത്തെയും നിയന്ത്രണങ്ങളെയും കർഫ്യൂവിനെയും കുറിച്ച് കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത്തരത്തിൽ അവാസ്തവം പ്രചരിപ്പിച്ചവരും പ്രതിരോധ നടപടികളിൽ അശ്രദ്ധ കാണിച്ചവരുമായ നിരവധി പേരെ പിടികൂടി. സമൂഹത്തിൽ പരിഭ്രാന്തിക്കും ഭയത്തിനും കാരണമാകുന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ ശക്തമായ നിയമനടപടി ക്ഷണിച്ചുവരുത്തുകയാണെന്നും സുരക്ഷ വക്താവ് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - More violations of the Covid of Conduct in Riyadh - Ministry of the Interior
Next Story