എം.പി. വീരേന്ദ്രകുമാറിെൻറ വിയോഗം കുഞ്ഞഹമ്മദ് കോയക്ക് തീരാനഷ്ടം
text_fieldsജുബൈൽ: പ്രസംഗങ്ങളിലൂടെയും കൃതികളിലൂടെയും എം.പി. വീരേന്ദ്രകുമാറിനെ അടുത്തറിയുകയും പിന്നീടത് ഊഷ്മളമായ സൗഹൃദമായി തീരുകയും ചെയ്ത കുഞ്ഞഹമ്മദ് കോയക്ക് അദ്ദേഹത്തിെൻറ വേർപാട് തീരാനഷ്ടം. പ്രകൃതിയിൽ മനുഷ്യെൻറ അനധികൃത ൈകേയറ്റങ്ങളെ ശക്തമായി എതിർക്കുകയും തന്നെ സമീപിക്കുന്ന എല്ലാവരെയും സമചിത്തതയോടെ കാണുകയും ചെയ്ത നാട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന് സൗദിയിലെ ഖോബാറിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി എസ്.വി. കുഞ്ഞഹമ്മദ് കോയ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
1996ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എം.പി. വീരേന്ദ്രകുമാർ കോഴിക്കോട് ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടെ പ്രചാരണത്തിന് ഇടിയങ്ങരയിൽ എത്തിയപ്പോഴാണ് ആദ്യമായി കാണുന്നത്. പ്രചാരണ പരിപാടികൾക്ക് മുന്നിട്ടിറങ്ങി. അദ്ദേഹത്തിെൻറ കൃതികൾ മുഴുവൻ വായിച്ചു. പ്രസംഗങ്ങൾ കേട്ടു. കോഴിക്കോട് അളകാപുരിയിലും മാതൃഭൂമി ബുക്സിെൻറ ഓഫീസിലും വെച്ച് ആ സൗഹൃദം വളർന്നു.
പിന്നീട് ഗൾഫിലേക്ക് വന്നതുകാരണം ബന്ധം മുറിഞ്ഞു. 2015ലാണ് അവസാനം കാണുന്നത്. മാതൃഭൂമി ബുക്സിെൻറ ഓഫിസിൽ ഇരുന്ന് അദ്ദേഹം ദീർഘമായി സംസാരിച്ചു. ‘രാമെൻറ ദുഃഖം’പോലുള്ള ഒരു കൃതി ഇന്നത്തെ സാഹചര്യത്തിൽ എഴുതാനാവില്ല എന്നദ്ദേഹം പറഞ്ഞു. സൗദിയിലാണ് എന്നറിഞ്ഞപ്പോൾ ചരിത്രത്തിലും കണ്ടുപിടിത്തങ്ങളും ശാസ്ത്രത്തിലും ഗണിതത്തിലുമെല്ലാം പുരാതന അറേബ്യൻ ജനത കൈവരിച്ച നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു തന്നു. ഇറങ്ങാൻ നേരം സൗജന്യമായി തന്ന ‘ഡ്യാനൂബ് സാക്ഷി’ എന്ന പുസ്തകം ഇപ്പോഴും കോയ നിധിപോലെ സൂക്ഷിക്കുന്നു. ദേശത്തിനോടും രാഷ്ട്രീയത്തോടും വിശാലമായ മതേതര കാഴ്ചപ്പാടുണ്ടായിരുന്ന വീരേന്ദ്രകുമാറിെൻറ വിയോഗം ഏറെ വേദനിപ്പിക്കുന്നതായി കുഞ്ഞഹമ്മദ് കോയ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.