നോർക്ക ഹെൽപ് ഡെസ്ക്കിെൻറ നാലാമത് വിമാനം കൊച്ചിയിലേക്ക് പറന്നു
text_fieldsദമ്മാം: കോവിഡ് കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ് ഡെസ്ക്കിെൻറ നാലാമത് വിമാനം ദമ്മാമിൽനിന്നു കൊച്ചിയിലേക്ക് പറന്നു. പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് നോർക്ക ഹെൽപ് ഡെസ്ക്കിെൻറ വിമാനത്തിൽ നാട്ടിലേക്ക് പോയത്.
സൗദിയിലെ പ്രവാസികളുടെ മടക്കയാത്രക്കായി കേന്ദ്ര സർക്കാറിെൻറ 'വന്ദേഭാരത് മിഷൻ'പദ്ധതിപ്രകാരമുള്ള വിമാനങ്ങൾ കുറവായതിനാലാണ്, ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സംഘടിപ്പിക്കാൻ നോർക്ക തീരുമാനിച്ചത്. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവിസുകൾ നടത്തിയത്. രണ്ടുമാസം മുമ്പ്, കോവിഡ് 19 രോഗബാധമൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിക്കാനായി, കേരള സർക്കാറിെൻറയും നോർക്കയുടെയും നിർദേശപ്രകാരമാണ് കിഴക്കൻ പ്രവിശ്യയിൽനിന്നുള്ള ലോക കേരള സഭാംഗങ്ങൾ മുൻകൈ എടുത്ത് നോർക്ക ഹെൽപ് ഡെസ്ക്ക് രൂപവത്കരിച്ചത്.
ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികൾക്കായി, 30 ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോർക്ക ഹെൽപ് ഡെസ്ക്ക് വഴി വിതരണം ചെയ്തത്. രോഗികളായ പ്രവാസികൾക്ക് മരുന്നുകളെത്തിച്ചും ചികിത്സക്ക് യാത്രാസൗകര്യം ഒരുക്കിയും ഡോക്ടർമാരുമായി സംസാരിക്കാനവസരം ഒരുക്കിയും മാനസിക സമ്മർദത്തിൽപ്പെട്ടവർക്ക് ഫോണിലൂടെ കൗൺസലിങ് നൽകിയും നിയമപ്രശ്നങ്ങളിൽപ്പെട്ടവർക്ക് സഹായങ്ങൾ നൽകിയും നോർക്ക ഹെൽപ് ഡെസ്ക്കിെൻറ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് തണലായി മാറിയിരുന്നു. വരുന്ന ആഴ്ചകളിലും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനസർവിസുകൾ നടത്തുമെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.