റമദാൻ സഹായമായി 300 കോടി റിയാൽ; സാമൂഹിക സുരക്ഷാപദ്ധതി ഗുണഭോക്താക്കൾക്കാണ് ലഭിക്കുക
text_fieldsസൽമാൻ രാജാവും കിരീടാവകാശിയും
റിയാദ്: സൗദിയിൽ സാമൂഹിക സുരക്ഷാപദ്ധതി പ്രകാരം സഹായം ലഭിക്കുന്ന ആളുകൾക്ക് റമദാനിൽ 300 കോടി റിയാൽ വിതരണം ചെയ്യും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശിപാർശ പ്രകാരം സൽമാൻ രാജാവ് പ്രഖ്യാപിച്ചതാണ് സഹായം.
റമദാനിൽ കുടുംബങ്ങൾക്കുണ്ടാകുന്ന കൂടുതൽ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നൽകുന്നതാണ് ഈ സഹായം. ഒരു കുടുംബത്തിന് 1,000 റിയാലും ഓരോ ആശ്രിതനും 500 റിയാലുമാണ് വിതരണം ചെയ്യുക. ചൊവ്വാഴ്ച (റമദാൻ 18) മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നേരിട്ട് നിക്ഷേപിച്ചുതുടങ്ങി.
സൽമാൻ രാജാവും കിരീടാവാശിയും ജനക്ഷേമത്തിൽ പുലർത്തുന്ന നിതാന്ത ജാഗ്രതയും താൽപര്യവും പ്രത്യേകിച്ചും റമദാൻ മാസത്തിൽ കാണിക്കുന്ന അധിക കരുതലിന്റെയും പ്രതിഫലനമാണ് ഈ സഹായ വിതരണം. റമദാൻ സഹായം ഗുണഭോക്താക്കളുടെ ജീവിത നിലവാരം ഉയർത്തുന്നുവെന്ന് മാനവ വിഭവശേഷി, സമൂഹിക വികസന മന്ത്രി എൻജി. അഹ്മ്മദ് അൽറാജ്ഹി പറഞ്ഞു.
കുടുംബങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും വിശുദ്ധ മാസത്തിൽ അവർക്ക് ആവശ്യമായ പിന്തുണ നൽകാനുമാണ് ഭരണനേതൃത്വം ശ്രമം നടത്തുന്നത്. സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാൻ ഇത് സഹായിക്കും. ധനസഹായം നൽകാനുള്ള ഉദാരതയ്ക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.