ഖസീം വാഹനാപകടം; പരിക്കേറ്റവർ സുഖം പ്രാപിക്കുന്നു
text_fieldsബുറൈദ: വെള്ളിയാഴ്ച പുലർച്ച റിയാദ്- മദീന എക്സ്പ്രസ് റോഡിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് അബ്ദുൽ മജീദ്, ഭാര്യ ഫാത്തിമ സുഹ്റ എന്നിവരെയാണ് അൽറസ്സ് ജനറൽ ആശുപത്രിയിൽനിന്ന് റിയാദിലേക്ക് മാറ്റിയത്. അബ്ദുൽമജീദിന്റെ സഹോദരൻ ഹുസൈൻ (23), സഹോദരീഭർത്താവ് മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല് (44) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മജീദ്-ഫാത്തിമ ദമ്പതികളുടെ മൂന്ന് മക്കൾ, മജീദിന്റെ മറ്റൊരു സഹോദരൻ മുസ്തഫ, ഭാര്യ ഹബീബ, അവരുടെ രണ്ട് കുട്ടികൾ, മരിച്ച ഹുസൈന്റെ ഭാര്യ ഫസീല, ഇവരുടെ ഒന്നര വയസ്സുള്ള ഖസീം വാഹനാപകടം; പരിക്കേറ്റവർ സുഖം പ്രാപിക്കുന്നുരെയെല്ലാം അശുപത്രിയിൽനിന്ന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയിലെ ഹുറൈംലയിൽനിന്ന് മദീന സന്ദർശനത്തിന് ഹ്യുണ്ടായ് എച്ച്-വൺ വാഹനത്തിൽ പുറപ്പെട്ട 13 അംഗ സംഘമാണ് ഖസീമിലെ അൽറസ്സിൽനിന്ന് 30 കി.മീ. അകലെ നബ്ഹാനിയയിൽ അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിയതിനെത്തുടർന്ന് വാൻ റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന ബസിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വന്ന കാർ വാനിൽ ഇടിക്കുകയുമായിരുന്നു എന്നാണ് വിവരം. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ലെന്ന വിവരമാണ് ട്രാഫിക് പൊലീസിൽ ബന്ധപ്പെട്ടശേഷം മരിച്ചവരുടെ സ്പോൺസർ അറിയിച്ചതെന്ന് ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീർ മങ്കട 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഹുസൈെൻറയും ഇഖ്ബാലിന്റെയും മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി റിയാദ്, ബുറൈദ, അൽറസ്സ്, ഉനൈസ ഘടകങ്ങളുടെ നേതൃത്വങ്ങൾ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.