Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഹീം ഉസ്താദിെൻറ...

റഹീം ഉസ്താദിെൻറ നിര്യാണം: ദുഃഖാർത്തരായി യാംബുവിലെ മലയാളി സമൂഹം

text_fields
bookmark_border
റഹീം ഉസ്താദിെൻറ നിര്യാണം: ദുഃഖാർത്തരായി യാംബുവിലെ മലയാളി സമൂഹം
cancel
camera_alt?.???. ??????????????

യാംബു: മൂന്നര പതിറ്റാണ്ടിലധികം യാംബുവിൽ പ്രവാസം നയിച്ചു മടങ്ങിയ ‘റഹീം ഉസ്താദ്’എന് നറിയപ്പെട്ടിരുന്ന കരുവന്തിരുത്തി എ.വി. അബ്ദുറഹീം (66) നാട്ടിൽ മരിച്ച വാർത്ത യാംബു മല യാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. 1977ൽ ഹജ്ജ് വിസയിൽ കപ്പൽ കയറിയെത്തിയ ഇദ്ദേഹം ശുചീകരണ തൊഴിലാളിയായാണ് യാംബുവിൽ പ്രവാസം ആരംഭിച്ചത്. വശ്യമായ പെരുമാറ്റവും സേവന സന്നദ്ധതയും കണ്ട് ഇദ്ദേഹത്തിന് പിന്നീട് ഓഫിസ് ജോലിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ശേഷം പ്രവാസത്തോട് വിടപറഞ്ഞ് 2015 ലാണ് നാട്ടിലേക്ക് മടങ്ങിയത്. മലയാളി സമൂഹത്തിെൻറ ഏതൊരു പ്രശ്നങ്ങളിലും താങ്ങും തണലുമായി പ്രവർത്തിച്ച അദ്ദേഹത്തിെൻറ സേവനങ്ങൾ ഇന്നും നന്ദിയോടെ സ്മരിക്കുകയാണ് യാംബുവിലെ പഴയ മലയാളി പ്രവാസികൾ.


കെ.എം.സി.സി നാഷനൽ കമ്മിറ്റിയംഗം, സമസ്ത കേരള ഇസ്ലാമിക് സെൻറർ രക്ഷാധികാരി തുടങ്ങിയ ഭാരവാഹിത്വത്തിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ആദ്യകാല പ്രവാസികളുടെ മക്കൾക്ക് മദ്റസ വിദ്യാഭ്യാസം നൽകുന്നതിലും അദ്ദേഹം നിസ്തുല പങ്കാണ് വഹിച്ചത്.
ഫാത്വിമയാണ് ഭാര്യ. മക്കൾ: മൻസൂറലി യാംബു, മർസൂഖലി, വഹീദലി, നഈമ, നസീബ, നബീല. മരുമക്കൾ: അബ് ദുൽ ബാസിത്ത് രാമനാട്ടുകര, ഫിറോസ് ബാബു ജുബൈൽ, ഇർഷാദ് മായനാട്, ഷബീന, സഫൂറ, ഷെറിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsraheem ustad
News Summary - raheem ustad-saudi-gulf news
Next Story