Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓൺലൈൻ ഇടപാടിൽ...

ഓൺലൈൻ ഇടപാടിൽ നിയന്ത്രണം: വിദേശത്തേക്ക് പ്രതിദിന പണമയക്കൽ പരിധി 60,000 റിയാലായി കുറച്ചു

text_fields
bookmark_border
ഓൺലൈൻ ഇടപാടിൽ നിയന്ത്രണം: വിദേശത്തേക്ക് പ്രതിദിന പണമയക്കൽ   പരിധി 60,000 റിയാലായി കുറച്ചു
cancel
Listen to this Article

ജിദ്ദ: സൗദിയിൽനിന്ന് ഓൺലൈൻ വഴി വിദേശത്തേക്ക് പ്രതിദിന പണമയക്കൽ പരിധി പരമാവധി 60,000 റിയാലായി കുറച്ച് സെൻട്രൽ ബാങ്ക് നടപടി. ബാങ്കിങ് രംഗത്ത് തട്ടിപ്പുകൾ പെരുകിയത് കണക്കിലെടുത്താണ് ഈ താൽക്കാലിക നടപടി. വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പണമയക്കലിനാണ് പരിധി നിശ്ചയിച്ചത്.

എന്നാൽ, സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നടപടി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നടപടി സ്വീകരിച്ചുകൊണ്ട് ഈ പരിധി ഉയർത്താൻ ഉപയോക്താവിന് നേരിട്ട് ബാങ്കുകളോട് ആവശ്യപ്പെടാമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു. അതുപോലെ ഇന്‍റർനെറ്റ് വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതും താൽക്കാലികമായി നിർത്തിവെക്കാൻ രാജ്യത്തെ ബാങ്കുകളോട് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിപ്പ് ലക്ഷ്യംവെച്ച് വെബ്‌സൈറ്റുകളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും വർധനയും ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് പല മാർഗങ്ങളിലൂടെയും നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസുകളും തുടർച്ചയായി നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് സെൻട്രൽ ബാങ്ക് വിശദീകരിച്ചു.

ഔദ്യോഗികമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ വിശ്വസ്തരായ വ്യക്തികളുമായോ ഇടപാട് നടത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യ ഡേറ്റ സ്വന്തമാക്കിയാണ് സാമ്പത്തിക തട്ടിപ്പ്. ഇത്തരം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും വെരിഫിക്കേഷൻ കോഡിലേക്കും ആക്‌സസ് ഡേറ്റ നൽകുകയും തുടർന്ന് ഉപഭോക്തൃ അക്കൗണ്ടുകളിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയുമാണ് രീതി. ബാങ്ക് ഉപഭോക്താക്കൾ ഈ വഞ്ചനപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും സൂക്ഷിക്കുകയും വേണം. കൂടാതെ അവർ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട രഹസ്യ നമ്പറുകളും വെരിഫിക്കേഷൻ കോഡുകളും പോലുള്ള വ്യക്തിഗത ഡേറ്റകൾ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വെളിപ്പെടുത്തിക്കൊടുക്കരുതെന്നും സെൻട്രൽ ബാങ്ക് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online transactions:
News Summary - Restrictions on online transactions: Daily remittances abroad The limit was reduced to 60,000 riyals
Next Story