ഇഖാമ, ഹുറൂബ് പ്രശ്നങ്ങളിലുള്ള 3581 ഇന്ത്യാക്കാർക്ക് എക്സിറ്റ് ലഭിച്ചു
text_fieldsറിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസിൽ പെട്ടവരുമായ 3581 ഇന്ത്യൻ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗദി അധികൃതർ എക്സിറ്റ് വിസ നൽകി. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്.
രജിസ്റ്റര്‍ ചെയ്ത ബാക്കിയുള്ള ഇൗ ഗണത്തിൽപെട്ടവരുടെ എക്സിറ്റ് നടപടിക്രമങ്ങളും ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
തെൻറ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് സൗദി പാസ്പോർട്ട് വിഭാഗത്തിന് പരാതി നൽകി നിയമലംഘന പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടിയാണ് 'ഹുറൂബ്'. ഇൗ ഗണത്തിൽപെട്ട നിരവധിയാളുകൾ രാജ്യത്തുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞവരും നിരവധിയുണ്ട്. ഇൗ രണ്ടു ഗണത്തിലുംപെട്ട ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് എക്സിറ്റ് വിസ ലഭിച്ചത്. ഇതിൽ 3032 പേർ ഹുറൂബ് കേസിൽപെട്ടവരും 549 പേർ ഇഖാമ കാലാവധി കഴിഞ്ഞവരുമാണ്.
ഇൗ വർഷം തുടക്കത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ എംബസിയിൽ ആരംഭിച്ചത്. നിരവധിയാളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ഒരു ബാച്ചിനാണ് നാട്ടിൽ പോകാൻ ഇപ്പോൾ എക്സിറ്റ് വിസ ലഭിച്ചത്. ഇതില്‍ മലയാളികളും ഉണ്ട്.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഇനിയും രജിസ്റ്റർ ചെയ്യാം. https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.