2030ഓടെ സൗദിയിൽ 6,75,000 ഹോട്ടൽ മുറികൾ ഒരുങ്ങും -ടൂറിസം മന്ത്രി
text_fieldsടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്
റിയാദ്: 2030 ആകുമ്പോഴേക്കും സൗദിയിലുടനീളം 6,75,000 ഹോട്ടൽ മുറികൾ ഒരുക്കാൻ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഇതിൽ ഏകദേശം 1,20,000 മുറികൾ റിയാദിലായിരിക്കും.
മൂന്ന് ദിവസങ്ങളിലായി റിയാദിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിലെ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2034ൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് മുൻകൂട്ടി കണ്ടാണ് പ്രഖ്യാപനം.
ലോക ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഫിഫ അധികൃതർ സൗദി സന്ദർശിച്ച് നിലവിലുള്ള ഹോട്ടൽ സൗകര്യങ്ങൾ പരിശോധിച്ച് യോഗ്യത വിലയിരുത്തിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ലൈസൻസുള്ള 4,000ത്തോളം ഹോട്ടൽ കെട്ടിടങ്ങളിലായി 4,75,000 മുറികൾ നിലവിൽ സൗദിയിലുണ്ടെന്നും മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.