Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുരാവൃത്തത്തിന്‍റെ...

പുരാവൃത്തത്തിന്‍റെ ആഴങ്ങൾ

text_fields
bookmark_border
പുരാവൃത്തത്തിന്‍റെ ആഴങ്ങൾ
cancel
camera_alt

ഒന്നാം സൗദി രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്ന ദറഇയ നഗരം

ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും നടത്തിയ വിപുലമായ ഗവേഷണത്തിന്റെ വെളിച്ചത്തിൽ സൗദി അറേബ്യയുടെ ചരിത്രത്തില്‍ 1727 എന്ന വർഷത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാണ്. ഹിജ്റ വർഷം 1139ന്റെ രണ്ടാം പകുതിയിൽ ഇമാം മുഹമ്മദ് ബിൻ സഊദിന്റെ നേതൃത്വത്തിൽ ദറഇയയിൽ ആദ്യത്തെ സൗദി രാഷ്ട്രം നിലവിൽവന്നു.

ഹിജ്റ കലണ്ടറിലെ ആറാം മാസം ജുമാദൽ ആഖർ 30നായിരുന്നു ഇത്. ക്രിസ്തു വർഷപ്രകാരം ഈ ദിവസം 1727 ഫെബ്രുവരി 22 ആണ്. അങ്ങനെയാണ് 2022 മുതൽ നിലവിലെ ഭരണാധികാരി സൽമാൻ രാജാവ് ഒരു ഉത്തരവിലൂടെ എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നതും ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തതും.

തുടക്കം അഞ്ചാം നൂറ്റാണ്ടിൽ

ഇസ്ലാമിന്റെ വരവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബനു ഹനീഫ ഗോത്രക്കാർ അറേബ്യൻ ഉപദ്വീപിന്റെ മധ്യത്തിൽ സ്ഥിരതാമസമാക്കി. നജ്ദിലെ വാദി ഹനീഫയുടെ തീരത്തുള്ള അൽ അരിദ് പ്രദേശത്ത് അവർ അൽ യമാമ എന്ന രാജ്യത്തിന് രൂപം നൽകുകയും പിന്നീട് ഇസ്ലാമിന്റെ വരവോടെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേരുകയും ചെയ്തു.

ഹിജ്റ ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യംവരെ ഇതേ സാഹചര്യത്തിൽ മുന്നോട്ടുപോയി. പിന്നീട് മാനി ഇബ്നു റബീയ അൽമുറൈദി രാജകുമാരൻ തന്റെ പൂർവികരായ ബനു ഹനീഫ ഗോത്രക്കാരുടെ പാത പിന്തുടർന്ന് മധ്യ അറേബ്യയിലെത്തി.

അയൽപ്രദേശങ്ങളായ ഗാസിബയെയും അൽ മുലൈബിയയും കൂട്ടിച്ചേർത്ത് ശക്തവും സുരക്ഷിതവുമായ രണ്ടാമത്തെ പട്ടണമായി ദറഇയ രൂപവത്കരിച്ചു. ഇത് ആദ്യ സൗദി രാഷ്ട്രത്തിന്റെ അടിത്തറയിടുന്നതിനുള്ള ആദ്യ ശിലയായി. മനി അൽ മുറൈദിയുടെ മക്കളുടെയും പേരമക്കളുയുടെയും 280ലേറെ വർഷത്തെ നീണ്ട തുടർച്ചയായ ഭരണത്തിനുശേഷം ഹിജ്റ 1139ന്റെ മധ്യത്തിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ദറഇയയുടെ ഭരണാധികാരിയായതോടെ ഈ പ്രദേശം ഒരു നവയുഗത്തിനായി തയാറെടുത്തു.

വിഭജനത്തിൽനിന്ന് ഐക്യത്തിലേക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്കും മാറ്റി ദറഇയ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചു. ദീർഘവീക്ഷണത്തോടെയും ദൃഢനിശ്ചയത്തോടെയും അദ്ദേഹത്തിന് സമൃദ്ധവും സ്ഥിരതയുമുള്ള ഭരണം കാഴ്ചവെക്കാനായി. ദറഇയയുടെ വിവിധ പട്ടണങ്ങളിലും ഗോത്രങ്ങളിലും സമാധാനജീവിതം ഉറപ്പാക്കിയും വ്യാപാര, തീർഥാടന മാർഗങ്ങൾ സംരക്ഷിച്ചും മേഖലയിൽ ഐക്യം കൊണ്ടുവരാൻ അദ്ദേഹത്തിനായി. കൂടാതെ സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കുകയും വികസനങ്ങളെത്തിക്കുകയും ചെയ്ത് ദറഇയ സ്റ്റേറ്റിന്റെ അതിരുകൾ ശക്തിപ്പെടുത്തുകയും ചെയ്തു.

ഒന്നാം സൗദി രാഷ്ട്രത്തിന്റെ ഏകീകരണത്തിന്റെ പ്രാരംഭഘട്ടത്തിൽ നജ്ദിന്റെ പ്രദേശങ്ങളെ ഏകീകരിക്കാൻ തീരുമാനിക്കുകയും ഇമാം മുഹമ്മദ് ബിൻ സഊദിന്റെ പിൻതലമുറക്കാരുടെ ഭരണകാലത്ത് ഏകീകരണം പൂർത്തീകരിക്കുകയും ചെയ്തു.

സ്ഥാപക തലസ്ഥാനം

അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗത്ത് വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന അൽ യമാമ മേഖലയിൽ സ്ഥിതിചെയ്യുന്ന പ്രഥമ സൗദി രാഷ്ട്രത്തിന്റെ തലസ്ഥാനമായ ദറഇയ, അറബിക് സാഹിത്യത്തിലെ കവിതകളിൽ നിറഞ്ഞുനിൽക്കുന്ന തുവൈഖ് പർവതനിരകളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അരിദ്, അൽ വഷം, സുദൈർ, അൽ ഫറാ, അൽ അഫ്ലാജ്, വാദി അൽ ദവാസിർ എന്നീ നിരവധി താഴ്‌വരകളിൽ പരന്നുകിടക്കുന്ന പ്രദേശമായിരുന്നു അൽ യമാമ. 2010ൽ സൗദി അറേബ്യയുടെ ജന്മസ്ഥലമായ ദറഇയയിലെ അൽ തുറൈഫ് പ്രദേശത്തെ യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുകയാണ്.

സാൽവ കൊട്ടാരം

ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക കാലഘട്ടത്തെ അവതരിപ്പിക്കുന്ന ചരിത്രസ്മാരകമാണ് സാൽവ കൊട്ടാരം. നൂറ്റാണ്ടുകൾ പഴക്കമുള്ള അറേബ്യൻ വാസ്തുവിദ്യയുടെ തനിമ നഷ്ടപ്പെടാതെ ഇന്നും സംരക്ഷിച്ച് പോരുന്നു ഈ കൊട്ടാരം. കൊട്ടാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ദറഇയ മ്യൂസിയത്തിൽ ഒന്നാം സൗദി രാജ്യത്തിന്റെ ചരിത്രങ്ങളെയും വിവിധ ഘട്ടങ്ങളെയും വിവരിക്കുന്ന വിവിധ പുരാവസ്തുക്കളും കൈയെഴുത്ത് പ്രതികളും കാണാനാവും.

ആദ്യ സൗദി രാഷ്ട്രത്തിന്റെ അന്ത്യം

ഈജിപ്തിന്റെ ഗവർണറായിരുന്ന മുഹമ്മദ് അലിപാഷയുടെ മകൻ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഓട്ടോമൻ സൈന്യം അറേബ്യൻ ഉപദ്വീപ് ആക്രമിച്ചതോടെ ഹിജ്റ വർഷം 1233 (എ.ഡി 1818)ൽ ആദ്യത്തെ സൗദി രാഷ്ട്രചരിത്രത്തിലെ ആദ്യ അധ്യായങ്ങൾ അവസാനിച്ചു.

സൗദി ചരിത്രത്തിന്റെ അധ്യായങ്ങൾ കുറിച്ചത് വീരമൃത്യുവരിച്ചവരുടെ രക്തംകൊണ്ടാണെന്ന് പിന്നീട് അൽ തുറൈഫിലെ സാൽവ കൊട്ടാരത്തിൽനിന്ന് കണ്ടെത്തിയ പീരങ്കിയുണ്ടകൾ സാക്ഷ്യപ്പെടുത്തുന്നു. പീരങ്കിയുണ്ടകൾകൊണ്ടും വെടിക്കോപ്പുകൾകൊണ്ടുമേറ്റ പ്രഹരങ്ങളിൽ കൊട്ടാരഭിത്തികളിൽ രക്തരൂഷിതമായ യുദ്ധപ്പാടുകൾ ബാക്കിവെച്ച് ആറുമാസം നീണ്ട യുദ്ധത്തിനൊടുവിൽ നേതാക്കന്മാരെ പലരെയും വധിക്കുകയും നാടുകടത്തുകയും ചെയ്തെങ്കിലും അത് തുറൈഫിന്റെയോ സൗദി അറേബ്യയുടെയോ അവസാനമായിരുന്നില്ല.

ഏകീകൃത സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പടയോട്ടത്തിലൂടെ നഷ്ടപ്പെട്ട രാജ്യവും ചരിത്രവും വീണ്ടെടുക്കുകയും മൂന്നാം സൗദി രാഷ്ട്രം പടുത്തുയർത്തുകയും ചെയ്തു. അത് മൂന്ന് നൂറ്റാണ്ടുകൾക്കുള്ളിൽ ഒരു ചെറിയ മരുഭൂഗോത്ര സമൂഹത്തിൽനിന്ന് സൗദി അറേബ്യ എന്ന ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലാന്നായി ലോകത്തോളം ഉയർന്നുനിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historySaudi Foundation DaySaudi Arabia News
News Summary - Saudi Arabia foundation day history of Saudi Arabia
Next Story