ചൈനീസ് പ്രസിഡൻറിെൻറ ശ്രമത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
text_fieldsസൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവും സഹമന്ത്രിയുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽെഎബാൻ ബീജിങ്ങിൽ ചൈനീസ്, ഇറാൻ പ്രതിനിധികൾക്കൊപ്പം
ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ചൈനീസ് പ്രസിഡൻറ് മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല അയൽപക്ക ബന്ധമുണ്ടാക്കുന്നതിന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് നടത്തിയ ശ്രമത്തെ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കൃതജ്ഞതാപൂർവം സ്വാഗതം ചെയ്തതായി ഇറാനുമായുള്ള ചർച്ചയിൽ പെങ്കടുത്ത സൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവും കാബിനറ്റ് പദവിയുള്ള സഹമന്ത്രിയുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽെഎബാൻ പറഞ്ഞു.
നല്ല അയൽപക്കത്തിെൻറ തത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് രാജ്യം സ്ഥാപിതമായ നാൾ മുതലുള്ള സ്ഥിരവും നിരന്തരവുമായ സമീപനത്തിൽ ഉറച്ചുനിന്നാണ് ബന്ധം വികസിപ്പിക്കുന്നത്. മേഖലയിലും ലോകത്താകെയും സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സംഭാഷണത്തിെൻറയും നയതന്ത്രത്തിെൻറയും മാർഗം അവലംബിക്കുകയാണ് സൗദി അറേബ്യയുടെ തത്വമെന്നും അൽെഎബാൻ പറഞ്ഞു. സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ചൈനീസ് പ്രസിഡൻറ് മുൻകൈയെടുത്ത് ഈ മാസം ആറ് മുതൽ 10 വരെ ബീജിങ്ങിൽ നടന്ന ചർച്ചയിൽ സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാനാണ് പെങ്കടുത്തത്.
സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ അമേരിക്കയും സ്വാഗതം ചെയ്തു. യമനിലെ യുദ്ധം അവസാനിപ്പിക്കാനും മധ്യപൗരസ്ത്യ മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും മേഖലയുടെ അന്തരീക്ഷം ശാന്തമാക്കാനും സഹായിക്കുന്ന ഏതൊരു ശ്രമത്തെയും വൈറ്റ് ഹൗസ് സ്വാഗതം ചെയ്യുന്നതായും അമേരിക്ക അറിയിച്ചു.
സമാധാനത്തിെൻറ വിജയമാണെന്ന് ചൈന
ജിദ്ദ: ബെയ്ജിങിൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ചർച്ചകൾ സമാധാനത്തിെൻറ വിജയമാണെന്ന് ചൈനീസ് ഉന്നത നയതന്ത്രജ്ഞൻ വാങ് യി പറഞ്ഞു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തെൻറ രാജ്യത്തിെൻറ മധ്യസ്ഥത വിജയമായതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. സൗദി അറേബ്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കളുടെ തുറന്ന സഹകരണമാണ് ചർച്ചയെ ഫലവത്താക്കിയത്. എല്ലാ രാജ്യങ്ങളുടെയും ആഗ്രഹങ്ങൾക്ക് അനുസൃതമായി ലോകത്തിലെ വലിയ പ്രശ്‌നങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിൽ ചൈന ക്രിയാത്മക പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പ്രശ്‌നങ്ങൾ നേരിടുന്ന ലോകത്തിന് ഇൗ ചർച്ചകൾ വളരെ ‘നല്ല വാർത്ത’ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ തെൻറ രാജ്യം ക്രിയാത്മകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.