Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ഏറ്റവും...

സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹ ‘അബു അൽ വൗൽ’ സാഹസിക സഞ്ചാരികളെ ആകർഷിക്കുന്നു

text_fields
bookmark_border
അബു അൽ വൗൽ
cancel
camera_alt

സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹയായ ‘അബു അൽ വൗൽ’

മദീന: സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹ ‘അബു അൽ വൗൽ’ സാഹസികരായ യാത്രപ്രിയരെ മാടിവിളിക്കുന്നു. സാഹസിക വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളുമായി മദീന മേഖലയിലെ ഖൈബർ ഗവർണറേറ്റ് ഭൂപരിധിയിലെ അഞ്ച് കിലോമീറ്ററുള്ള പ്രകൃതിദത്ത ഗുഹയായ അബു അൽ വോൾ ഗുഹ (ദാൽ അബു അൽ വൗൽ അല്ലെങ്കിൽ ദാൽ അബു വെയ്ൽ എന്നും അറിയപ്പെടുന്നു) ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയങ്കരമാവുകയാണ്.

ഗുഹ സ്ഥിതിചെയ്യുന്നത് വിദൂരപ്രദേശത്താ യതിനാൽ കൃത്യസ്ഥാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫ് റോഡ് വാഹനങ്ങൾക്ക് മാത്രമെ ഇതിനു സമീപം എത്താൻ കഴിയൂ.

ഗുഹ സന്ദർശിക്കുന്നതിന് ശരിയായ വാഹനങ്ങൾ, ഉപകരണങ്ങൾ, ഗൈഡുകൾ എന്നിവ നന്നായി ആസൂത്രണം ചെയ്തുവേണം അവിടേക്ക് പോകാൻ. ലംബമായ രീതിയിൽ ഉൾവശം ആഴമേറിയതും ഇടുങ്ങിയതുമായ ഗുഹയാണിത്. അറബിയിൽ ഇങ്ങനെയുള്ള ഗുഹകളെ ‘ദാൽ’ എന്നാണ് വിളിക്കുന്നത്.


ഗുഹയിലേക്ക് ലംബാവസ്ഥയിൽ ഒരു വഴിയുണ്ട്. പ്രവേശിക്കാൻ എളുപ്പമാണ്. ഗുഹ പ്രേമികൾക്ക് ഇത് പ്രിയങ്കരമാവുന്നു. ഗുഹയുടെ ചില ഭാഗങ്ങളിൽ ഏകദേശം 120 മുതൽ 150 മീറ്റർ വരെ ആഴമുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാൽ ഇതിലേറെയും ആഴമുണ്ടാവാമെന്നും ആഴം നിർണയിക്കാത്ത ഭാഗങ്ങളും ഇതിനുള്ളിൽ ഉണ്ടെന്നും ഗുഹാ പര്യവേക്ഷകർ പറയുന്നു.

ചുണ്ണാമ്പുകല്ലും മറ്റ് പാറകളും അലിഞ്ഞുചേർന്നാണ് ഈ ഗുഹ രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രക്രിയ ‘കാർട്ടിഫിക്കേഷൻ’ എന്നാണ് അറിയപ്പെടുന്നത്. കാലക്രമേണ, അമ്ലജലം പാറയെ ലയിപ്പിക്കുകയും ഭൂഗർഭ അറകൾ സൃഷ്ടിക്കുകയും ഒടുവിൽ ഉപരിതലത്തിന്റെ തകർച്ചയിലേക്ക് നയിക്കുകയും അബു അൽ വൗൽ പോലെയുള്ള ഗുഹകൾ രൂപപ്പെടുകയും ചെയ്യുന്നു.


സൗദിയിലെ മറ്റ് ചില വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പോലെ അബു അൽ വൗൽ ഗുഹ അത്ര പ്രശസ്തിയാർജിച്ചിട്ടില്ല. സാഹസിക വിനോദസഞ്ചാരത്തിനുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇതിന് കാര്യമായ സാധ്യതകളുണ്ട്. ‘വിഷൻ 2030’ സംരംഭത്തിന് കീഴിൽ ടൂറിസം മേഖല വികസിപ്പിക്കാനുള്ള ശ്രമം അബു അൽ വൗൽ പോലുള്ള കേന്ദ്രങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

സൗദി ജിയോളജിക്കൽ സർവേ അടുത്തിടെ കണ്ടെത്തിയ നിരവധി ‘ഐബെക്സ്’ അസ്ഥികൂടങ്ങളുടെ പേരിലാണ് ഇതിന് അബു അൽ വൗൽ ഗുഹ എന്ന പേര് നൽകിയിരിക്കുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകയിനം ആടുകളാണ് നുബിയൻ ഐബെക്സ് എന്നറിയപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്നവ എന്ന നിലയിൽ ഐ.സി.യു.എൻ റെഡ് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഇത്തരം കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്രപരവും വിനോദ സഞ്ചാരപരവുമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

അറേബ്യൻ ഉപഭൂഖണ്ഡത്തിലാകെ വ്യാപിച്ചുകിടക്കുന്ന നിരവധി ഗുഹകളിൽ ഒന്നാണിത്. ഖൈബറിൽ നിരവധി പുരാതന ഗുഹകളും അഗ്നിപർവതങ്ങളും ഉണ്ട്. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്ത ഭൂമിശാസ്ത്രപരമായ രൂപങ്ങളും ശിലാഘടനകളും ഇവയിലുണ്ടെന്ന് ഗുഹാ-പര്യവേക്ഷണ പ്രേമിയായ ഹസ്സൻ അൽ റാഷിദി പറഞ്ഞു.

അബു അൽ വൗൽ ഗുഹക്ക് ചുറ്റുമുള്ള പ്രദേശം വിരളമായ സസ്യങ്ങളും പരുക്കൻ പാറക്കൂട്ടങ്ങളുമുള്ള സാധാരണ മരുഭൂമിയാണ്. മരുഭൂമിയുടെ അതിമനോഹര സൗന്ദര്യവും ഗുഹയുടെ നിഗൂഢതയും കൂടിച്ചേർന്ന് പ്രകൃതിയുടെ ചരിത്രത്തിലും ഭൂഗർഭശാസ്ത്രത്തിലും താൽപര്യമുള്ളവരെ ആകർഷിക്കുന്ന സ്ഥലമാക്കി മാറ്റുന്നു.

ഭൂമിശാസ്ത്രം, ഗുഹകൾ, സാഹസിക വിനോദസഞ്ചാരം എന്നിവയിൽ താൽപര്യമുള്ളവർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന അബു അൽ വൗൽ ഗുഹ സൗദിയിലെ പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsCaveSaudi Arabia NewsAbu Al Waul
News Summary - Saudi Arabia's longest cave Abu Al Waul attracts adventure travelers
Next Story