Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയുടെ...

സൗദി അറേബ്യയുടെ മുന്നറിയിപ്പ്; റഫയെ ആക്രമിച്ചാൽ വിനാശകരം

text_fields
bookmark_border
അമീർ ഫൈസൽ ബിൻ ഫർഹാൻ
cancel
camera_alt

ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു

റിയാദ്: 13 ലക്ഷം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ റഫയെ ഇസ്രായേൽ ആക്രമിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ആവർത്തിച്ചു മുന്നറിയിപ്പുനൽകി സൗദി അറേബ്യ. ക്രൂരമായ ഇസ്രായേൽ ആക്രമണത്തിൽ പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് സാധാരണജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സുരക്ഷിത സ്ഥാനമെന്നപേരിൽ ജനങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുവന്ന റഫയിൽ ഇസ്രായേൽ കരയുദ്ധം നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി.

ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യു.എൻ മനുഷ്യാവകാശ കൗൺസിലിന്‍റെ 55ാമത് സെഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗസ്സയുടെ തെക്കുഭാഗത്തുള്ള റഫയിൽ ഇസ്രായേൽ നടത്തുന്ന ഏതൊരു ആക്രമണവും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാവും. യുദ്ധത്തിൽ തകർന്ന ഗസ്സ മുനമ്പിലെ പ്രതിസന്ധിയുടെ കാര്യത്തിൽ ചിലരാജ്യങ്ങൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു. ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ രാജ്യം ശക്തമായി അപലപിക്കുകയാണെന്നും അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടക്കുന്നതെന്നും മാനുഷിക ദുരന്തങ്ങൾ ആവർത്തിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ ഉടൻ യോഗം ചേരേണ്ടതുണ്ടെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. റഫ ആക്രമണത്തിനു മുന്നോടിയായി അവിടത്തെ സിവിലിയന്മാരെ ഒഴിപ്പിക്കാൻ സൈന്യത്തോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഉത്തരവിട്ടത് ഏറെ ഭയപ്പെടുത്തുന്നതാണ്.

വടക്കൻഗസ്സയിൽ നിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ കഴിയുന്ന റഫയെ ആക്രമിക്കാൻ ഇസ്രായേൽ അധിനിവേശ സേന ശ്രമം തുടരുകയാണ്. ജനലക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഹ്യുമൻ റൈറ്റ്സ് വാച്ച് അടക്കം ലോകതലത്തിലുള്ള സംഘടനകളും വിവിധ രാഷ്ട്രങ്ങളും മുന്നറിയിപ്പുനൽകിയിരിക്കുകയാണ്.

ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുകയും സേനയെ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന നിലപാട് സൗദി അറേബ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എല്ലാ കക്ഷികളെയും ഉൾക്കൊള്ളുന്ന വ്യക്തവും നിയമാനുസൃതവുമായ സമാധാന പ്രക്രിയക്ക് വഴിയൊരുക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും സൗദി വിദേശ മന്ത്രാലയം അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictAttackRafaSaudi Arabia News
News Summary - Saudi Arabia's warning- Attacking Rafa is devastating
Next Story