സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയായി
text_fieldsRepresentational Image. Courtesy: Anadolu agency
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം നൂറിൽ താഴെയായി. ചൊവ്വാഴ്ചയിലെ പ്രതിദിന കണക്കിൽ ആകെ 90 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്ത് പുതുതായി 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,018 ഉം രോഗമുക്തരുടെ എണ്ണം 5,37,037 ഉം ആയി. ആകെ മരണസംഖ്യ 8,767 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, ജുബൈൽ 3, ദർബ് 2, മക്ക 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 44,812,942 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.