Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വിദേശകാര്യ...

സൗദി വിദേശകാര്യ മന്ത്രിയും ഫലസ്തീൻ പ്രധാനമന്ത്രിയും ഫോണിൽ സംസാരിച്ചു

text_fields
bookmark_border
അമീർ ഫൈസൽ ബിൻ ഫർഹാൻ, ഡോ. മുഹമ്മദ് മുസ്തഫ
cancel
camera_alt

അമീർ ഫൈസൽ ബിൻ ഫർഹാൻ, ഡോ. മുഹമ്മദ് മുസ്തഫ

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫയും ചർച്ച നടത്തി. ഫോൺ കാളിലൂടെയാണ് ഫലസ്തീനിലെ നിലവിലെ സാഹചര്യവും പ്രശ്ന പരിഹാരത്തിന് നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ച നടത്തിയത്.

ഞായറാഴ്ചയാണ് ഡോ. മുഹമ്മദ് മുസ്തഫ സൗദി വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ചത്. ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയിലും സൗദിയുടെ നിലപാട് ഉറച്ചതാണെന്നും അത് തുടരുകയും ചെയ്യുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കിഴക്കൻ ജറൂസലം തലസ്ഥാനമായ 1967ലെ അതിർത്തിയിൽ നിയതമാകുന്ന സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്രബന്ധം ഉണ്ടാകില്ലെന്ന ഉറച്ച നിലപാട് സൗദി അറേബ്യ യു.എസ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഇസ്രായേൽ അധിനിവേശ സേനയിലെ എല്ലാ അംഗങ്ങളേയും ഗസ്സയിൽനിന്ന് പിൻവലിക്കമെന്നും ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterSaudi Arabia News
News Summary - Saudi Foreign Minister and Palestinian Prime Minister spoke on phone
Next Story