Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നാഷനൽ...

സൗദി നാഷനൽ ഗെയിംസ്: പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി ജെ.എസ്.ഇ അക്കാദമി

text_fields
bookmark_border
cricket team
cancel
camera_alt

സൗദി നാഷനൽ ഗെയിംസ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ജെ.എസ്.ഇ ക്രിക്കറ്റ് അക്കാദമി പെൺകുട്ടികളുടെ ടീം ഒഫിഷ്യൽസിനോടൊപ്പം

ജിദ്ദ: സൗദി നാഷനൽ ഗെയിംസിലെ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ ജിദ്ദയിലെ ജെ.എസ്.ഇ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള ടീം പങ്കെടുക്കുന്നു. ഇതാദ്യമായാണ് പ്രവാസി കുട്ടികൾക്ക് സൗദിയിലെ ഏറ്റവും വലിയ കായിക പരിപാടിയായ സൗദി നാഷനൽ ഗെയിംസ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതെന്ന് അക്കാദമി അധികൃതർ അറിയിച്ചു.

സൗദി ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകുന്ന സ്ഥാപനമായ ജെ.എസ്.ഇ ക്രിക്കറ്റ് അക്കാദമിയിൽനിന്നുള്ള പെൺകുട്ടികൾക്ക് ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത് ഭാഗ്യവും അഭിമാനവുമാണെന്നും അവർ കൂട്ടിച്ചേർത്തു.

സൗദി നാഷനൽ ഗെയിംസ് രാജ്യത്തെ ഏറ്റവും മികച്ച അത്‌ലറ്റുകളെ ഉയർത്തി കൊണ്ടുവരുന്ന പ്രധാന വേദിയാണ്. ക്രിക്കറ്റ് സൗദിയിൽ അതിവേഗം വളരുന്ന കായികയിനങ്ങളിൽ ഒന്നായതുകൊണ്ടാണ് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെ.എസ്.ഇ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ ടീം, ഈ മാസം ഒമ്പത്, പത്ത് തീയതികളിൽ റിയാദിൽ മത്സരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National GamesCompetitionCricketSaudi Arabia News
News Summary - Saudi National Games- JSE Academy is preparing for the girls cricket competition
Next Story