സൗദിയിൽ കർഫ്യൂ ലംഘിച്ചതിന് 34 പേർ അറസ്റ്റിൽ
text_fieldsജുബൈൽ: കോവിഡുമായി ബന്ധപ്പെട്ട് സൗദി സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചതിനും ആ രോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതിനും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 34 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനവാസ മേഖലയിൽ കർഫ്യൂ ലംഘിക്കുകയും അശ്രദ്ധമായി വാ ഹനമോടിച്ച് അന്തരീക്ഷത്തിലേക്ക് എയർ ഗൺ ഉപയോഗിച്ച് വെടിവെക്കുകയും ചെയ്തതിന് റിയാദിൽ രണ്ടു സ്വദേശികൾ പിടിയിലായി. ഇത് മൊബൈലിൽ റെക്കോഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുകയും കർഫ്യൂ സമയത്ത് പുറത്തിറങ്ങുമെന്ന് വിളിച്ചുപറയുകയും ചെയ്തയാളും റിയാദിൽ അറസ്റ്റിലായി. കർഫ്യൂ സമയത്ത് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സ്വയം ഷൂട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് അസീറിൽ യുവതിയെ കസ്റ്റഡിയിലെടുത്തു. ഖസീം പ്രവിശ്യയിൽ അനധികൃതമായി യാത്രക്കാരെ കയറ്റിയ ഡെലിവറി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജീസാൻ മേഖലയിൽ താമസസ്ഥലത്തേക്ക് ബാർബറെ വിളിച്ചുവരുത്തി ബാർബർ ഷോപ്പാക്കി മാറ്റിയ മൂന്നു പാകിസ്താനികൾ പിടിയിലായി.
കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ രണ്ട് യമൻ പൗരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അതിലൊരാൾ കാർഡ്ബോർഡ് പെട്ടിയിൽ ഒളിച്ചിരിക്കുകയും മറ്റെയാൾ അത് നീക്കുകയും ആയിരുന്നു. ഇത് ചിത്രീകരിച്ച മൂന്നാമൻ ഉൾപ്പെടെ എല്ലാവരും പിടിയിലായി. ഹാഫർ അൽ-ബാതിനിൽ കർഫ്യൂ ലംഘിച്ചത് സ്വയം ചിത്രീകരിച്ച സ്വദേശിയെ അധികൃതർ അറസ്റ്റ്ചെയ്തു. ഗവർണറേറ്റിലെ ജീവനക്കാരെ കർഫ്യൂ ലംഘിക്കാൻ അവർ പ്രേരിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ 34 പേർക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചിലരെ കോടതി നടപടിക്കുവേണ്ടി പ്രോസിക്യൂഷന് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.