അൽബാഹയിൽ 20,000 തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു
text_fieldsഅൽബാഹ: ക്ലീനിങ് കമ്പനികളിലെ 20,000 തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ് പാർപ്പിച്ചു. കോവിഡ് വ്യാപനം തടയാൻ മുൻകരുതലായി അൽബാഹ മേഖലയിലെ ക്ലീനിങ് കമ്പനി കൾക്കു കീഴിലുള്ള ലേബർ ക്യാമ്പുകളിൽനിന്നാണ് തൊഴിലാളികളെ ഗവൺമെൻറ് സ്കൂൾ കെ ട്ടിടങ്ങളിലേക്കു മാറ്റിയത്. പ്രാദേശിക ആരോഗ്യ കാര്യാലയത്തിെൻറ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. മേഖലയിലെ 80 ശതമാനം തൊഴിലാളികളെ ഇതിനകം മാറ്റിത്താമസിപ്പിച്ചതായി ആരോഗ്യവക്താവ് മാജിദ് ബിൻ അലി അൽശത്വി പറഞ്ഞു.
ഇവരെ പൂർണമായ ആരോഗ്യപരിശോധനക്കു വിധേയമാക്കുകയും കോവിഡ് സംബന്ധിച്ച ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ 10 ടീമുകളിലായി 200 ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ചേർന്നാണ് പരിശോധന നടപടികൾ പൂർത്തിയാക്കിയത്. 1,20,000ത്തിലധികം തൊഴിലാളികളെ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്. ഇതിനു പുറമെ താമസിക്കുന്ന കെട്ടിടങ്ങളിൽ ആരോഗ്യസുരക്ഷ നിയമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ആരോഗ്യനിബന്ധനകൾ പാലിക്കാത്ത കെട്ടിടങ്ങളിലുള്ളവരെയാണ് മേഖലയിലെ വിവിധ ഗവൺമെൻറ് സ്കൂളുകളിലേക്കു മാറ്റിയിരിക്കുന്നത്. ബാക്കിയുള്ളവരെയും മാറ്റുന്ന നടപടി തുടരുകയാണ്. 10 സ്കൂളുകൾ ഇതിനായി ഒരുക്കിവരുകയാണെന്നും വക്താവ് പറഞ്ഞു. മേഖലയിൽ 30ലധികം സ്കൂൾ കെട്ടിടങ്ങൾ തൊഴിലാളികളെ താമസിപ്പിക്കാൻ വിട്ടുനൽകിയതായി വിദ്യാഭ്യാസകാര്യ മേധാവി ഡോ. അബ്ദുൽ ഖാലിഖ് സഹ്റാനി പറഞ്ഞു. വിവിധ വകുപ്പുകളുമായി സഹകരിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ആവശ്യത്തിനനുസരിച്ച് മേഖലയിലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.