കോവിഡ് ബാധിതരെ കണ്ടെത്താൻ വ്യാപക പരിശോധന –ആരോഗ്യ മന്ത്രി
text_fieldsജിദ്ദ: കോവിഡ് ബാധിതരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന നടത്തുമെന്ന് സൗദി ആരോഗ് യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ. ആരോഗ്യ വകുപ്പ് ആളുകളുടെ ഇടയിലേക്ക് ഇറങ്ങി പരിശോ ധന തുടരുകയാണ്. രോഗലക്ഷണമുള്ളവരെ കണ്ടെത്താനും സമൂഹ വ്യാപനം തടയാനും ഇത് സഹായമാ കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനുള്ള കാരണം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ ഫീൽഡ് പരിശോധനയാണ്. താമസകേന്ദ്രങ്ങളിലും ഗല്ലികളിലും ക്യാമ്പുകളിലും ആരോഗ്യപ്രവർത്തകർ നേരിട്ട് ചെന്ന് ആളുകളുടെ ശരീരോഷ്മാവ് പരിശോധിക്കുകയാണ് െചയ്യുന്നത്.
രോഗത്തിെൻറ എന്തെങ്കിലും ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് സൂചന കിട്ടിയാൽ സ്രവ പരിശോധന നടത്തും. പിന്നീട് നേരെ െഎസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. കോവിഡ് സംബന്ധിച്ച ലോകത്തിലെയും സൗദിയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സൗദി ടെലിവിഷനിലൂടെ സംസാരിക്കുന്നതിനിടയിൽ മന്ത്രി വ്യക്തമാക്കി. വരുംദിവസങ്ങളിൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരും. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 25 ലക്ഷം കവിഞ്ഞിട്ടുണ്ട്. സൗദിയിൽ പതിനായിരം കവിഞ്ഞു. കോവിഡ് വ്യാപനം തടയാൻ രാജ്യവ്യാപകമായി ധാരാളം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പകർച്ചവ്യാധിയിൽനിന്ന് എല്ലാവരെയും സംരക്ഷിക്കാൻ മുഴുവനാളുകളുടെയും സഹകരണം ഉണ്ടാകണം. നിർദേശങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത നമ്മെ സുരക്ഷിതത്വത്തിലേക്ക് നയിക്കും. ഇൗ ഘട്ടത്തിൽ കോവിഡ് വ്യാപനം തടയാൻ എല്ലാവരും ബാധ്യസ്ഥരാണ്. എല്ലാവരും സാമൂഹിക അകലപാലനം നിർബന്ധമായും അനുഷ്ഠിക്കണം. ഇൗ വർഷത്തെ റമദാൻ സാമൂഹിക അകൽച്ച പാലിച്ചും ആരോഗ്യ മുൻമുൻകരുതലുകൾ മുറുകെ പിടിച്ചും വേറിട്ടതാക്കണമെന്നാണ് താൽപര്യപ്പെടുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡിനെ നേരിടാൻ സൗദി ഭരണകൂടം 47 ശതകോടി റിയാൽ ആരോഗ്യ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. സഹായത്തിന് നന്ദിയുണ്ട്. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജനങ്ങളുടെ ആരോഗ്യത്തിന് വലിയ മുൻഗണനയാണ് നൽകുന്നത്- മന്ത്രി കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.