കോവിഡിനെ പ്രതിരോധിക്കുന്നതിന് ജീവിതശൈലി മാറ്റണം –ഡോ. ഉമർ കാരാടൻ
text_fieldsദമ്മാം: കോവിഡിനെ പ്രതിരോധിക്കുന്നതിന് ജീവിതശൈലി മാറ്റേണ്ടി വരുമെന്നും മരുന്നും കൃ ത്യമായ നിയന്ത്രണങ്ങളും ഇല്ലെങ്കിൽ ഒരുപേക്ഷ 2024 വരെയെങ്കിലും രോഗസാന്നിധ്യം പ്രതീക ്ഷിക്കേണ്ടതാണെന്നും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റ ും കേരളത്തിൽ ആദ്യ നിപ രോഗിയെ ശുശ്രൂഷിച്ച ഡോക്ടറുമായ ഉമർ കാരാടൻ പറഞ്ഞു. ദമ്മാമിലെ കുടുംബങ്ങളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലൗസും സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കുക എന്നപോലെ ശരീരത്തിെൻറ പ്രതിരോധ ശക്തി വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ മഹാമാരിയെ തടയുന്നതിന് ഏക വഴിയെന്നും അതിന് വിറ്റമിൻ സി, ഡി എന്നിവ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, അവ കൂടുതലായാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും അത് പ്രത്യകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന ഏത് മരുന്നും കഴിക്കുന്നതിന് പോസിറ്റിവായ രോഗിക്ക് ഒരു തടസ്സവും ഇല്ല. മറ്റ് മാരക രോഗങ്ങൾപോലെ അല്ല കോവിഡ്. മരണനിരക്ക് വളരെ കുറവാണ്. ആത്മവിശ്വാസം കൈവിടാതിരിക്കുക. പ്രായമായവരും ഭയപ്പെടാതെ ആത്മവിശ്വാസത്തോടെ നേരിടുക. മറ്റു നിരവധി സംശയങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. ടി.പി.എം. ഫസൽ, അഷ്റഫ് ആലുവ എന്നിവർ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ ദമ്മാമിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വരും ആഴ്ചകളിൽ കുടുംബിനികൾക്കുവേണ്ടി പ്രത്യക ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.