സൗദിയിൽ യാത്രാനിരോധനം തുടരും
text_fieldsജിദ്ദ: മക്ക മേഖല ഒഴികെയുള്ള സ്ഥലങ്ങളിൽ കർഫ്യൂ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പ്ര വിശ്യകൾ വിട്ടുള്ള യാത്രക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത് രാലയ വക്താവ് കേണൽ ത്വലാൽ അൽശൽഹൂബ് പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിശ ദമാക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
റിയാദ്, മക്ക, മദീന, തബൂക്ക്, ദമ്മാം, ദഹ്റാൻ, ഹുഫൂഫ്, ജിദ്ദ, ത്വഇഫ്, ഖത്വീഫ്, അൽഖോബാർ, സാംത്വ, ദാഇർ എന്നീ പട്ടണങ്ങളിലേക്ക് പുറത്തുനിന്ന് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതും നിരോധിച്ചിരിക്കുകയാണ്. അത് തുടരും. കർഫ്യൂവിൽ ഇളവ് നൽകിയത് പഴയ അവസ്ഥയിലേക്ക് മടങ്ങാനാണെന്ന് ആരും കരുതരുത്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കുടുന്നത് തടയും. സാമൂഹിക അകല പാലനം കർശനമായി പാലിക്കണം. പൊതു
അവധിയിലുൾപ്പെടാത്ത സ്ഥാപനങ്ങളൊഴികെ ഗവൺമെൻറ് ഒാഫിസുകളിൽ ആളുകൾ ജോലിക്കെത്താൻ പാടില്ല. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾ നിർത്തിവെച്ച നടപടിയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. അടിയന്തിര വിമാസ സർവിസുകൾക്ക് മാത്രമാണ് അനുമതിയെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.