ഖതീഫ് 50 ദിവസത്തിനുശേഷം പൂർവാവസ്ഥയിലേക്ക്
text_fieldsദമ്മാം: അകത്തേക്കും പുറത്തേക്കുമുള്ള വഴികളെല്ലാം അടച്ചിട്ട് 50 ദിവസത്തിലേറെ നീണ്ട അപ്രതീക്ഷിതവും കടുത്തതുമായ നിയന്ത്രണങ്ങളിൽനിന്ന് വ്യാഴാഴ്ച പുലരിയിൽ ഖതീഫ് പഴയ പ്രതാപത്തിലേക്ക് മിഴികൾ തുറന്നു. സൗദിയിൽ രോഗികളുടെ എണ്ണം കൂടുേമ്പാഴും കോവിഡിനെ ശക്തമായ പ്രതിരോധത്തിലൂടെ വരുതിയിൽനിർത്താൻ കഴിഞ്ഞു എന്നതാണ് വിലക്കുകൾ നീങ്ങാൻ കാരണമായത്.
ഖതീഫിൽ നിലവിൽ 217 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് ഖതീഫിലാണ്ആദ്യമായി കോവിഡ്ബാധിതനെ കണ്ടെത്തുന്നത്. ഇറാൻ സന്ദർശിച്ച് വന്ന സ്വദേശി പൗരൻ പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് രാജ്യാതിർത്തികൾ കടന്ന് ൈവറസ് സൗദിയിലുമെത്തി എന്നവിവരം പുറത്തുവരുന്നത്. ഇദ്ദേഹവുമായി സഹവസിച്ചവരുൾപ്പടെ മറ്റ് ഒമ്പതു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ അപ്രതീക്ഷത നീക്കത്തിലൂടെ അധികൃതർ ഖതീഫ് പൂർണമായും അടച്ചിടുകയായിരുന്നു. മുന്നറിയിപ്പില്ലാതെ വന്ന നിയന്ത്രണങ്ങൾ അക്ഷരാർഥത്തിൽ ഖതീഫിനെ പ്രതിസന്ധിയിലാക്കി. കോവിഡ് പിടിമുറുക്കിയ ഇറാനും ഇറാഖും സന്ദർശിച്ചെത്തിയ നിരവധിയാളുകൾ ഖതീഫിലുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു അടച്ചിടൽ.
കോവിഡ് പ്രതിരോധത്തിൽ രാജ്യം സ്വീകരിച്ച ആദ്യത്തെ ശക്തവും ഉചിതവുമായ നടപടിയായിരുന്നു അത്. രോഗികളുമായി സമ്പർക്കം പുലർത്തിയ ആളുകളെെയല്ലാം നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. ആദ്യ രോഗബാധിതൻ രണ്ടാഴ്ചത്തെ വിദഗ്ധചികിത്സയിലൂെട രോഗമുക്തി നേടി പുറത്തിറങ്ങിയത് രാജ്യം ആഘോഷമാക്കി. ഒരുസമയത്ത് ആയിരത്തിലധികം പേർ നിരീക്ഷണത്തിലുണ്ടായിരുന്ന ഖതീഫിൽ പിന്നീട് രോഗികളുടെ എണ്ണം കുറയുന്നതാണ് കണ്ടത്.
എന്നാൽ മറ്റിടങ്ങളിൽ കൂടുകയും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഖതീഫ് നിവാസികൾ മഹാമാരിയോട് പൊരുതിനിന്നത്. നിയന്ത്രണം ഭാഗികമായി നീക്കുന്നു എന്നവാർത്ത ബുധനാഴ്ച വൈകീേട്ടാടെ എത്തിയപ്പോൾ അവിശ്വസനീയതയും അത്ഭുതവും കൂടിച്ചേർന്ന വികാരത്തോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെയാണ് കർഫ്യൂവിൽ ഇളവ്. ഇൗ സമയത്ത് പുറത്തുള്ളവർക്ക് ഖതീഫ് മേഖലയിലേക്കും അകത്തുള്ളവർക്ക് പുറത്തേക്കും സഞ്ചരിക്കാം.
ഖതീഫ് ഗവർണറേറ്റ് പരിധിയിൽ സ്ഥാപിച്ചിരുന്ന പരിശോധന കേന്ദ്രങ്ങൾ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പതായപ്പോൾതെന്ന ആളുകൾ നഗരപരിധിവിട്ട് പുറത്തേക്ക് സഞ്ചരിച്ചുതുടങ്ങിയിരുന്നു. ഖതീഫിനുപുറത്ത് ജോലിചെയ്യുന്ന പലരും മാർച്ച് എട്ടിന് ജോലികഴിഞ്ഞെത്തിയപ്പോഴാണ് പിറ്റേദിവസം മുതൽ തങ്ങൾക്ക് പുറത്തുപോകാനാകില്ല എന്ന സത്യമറിയുന്നത്.
പലരും മുന്നൊരുക്കങ്ങളില്ലാതെ പണിയായുധങ്ങൾ ൈസറ്റുകളിൽ വെച്ചും കടകൾ അടച്ചും എത്തിയവരായിരുന്നു. പുറത്തുപോകാൻ അനുമതിവന്നതോടെ രാവിലെതന്നെ പലരും വർക്ക് ൈസറ്റുകളിലും കടകളിലുമെത്തി സാധനങ്ങൾ ക്രമീകരിച്ചു. സ്വാതന്ത്ര്യത്തിെൻറ വില തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു കടന്നുപോയതെന്ന് സൈഹാത്തിലെ ഒ.െഎ.സി.സി നേതാവ് ശശി പറഞ്ഞു. പുതിയൊരു ജീവിതംതന്നെയാണ് ഇൗ കാലം പഠിപ്പിച്ചത്. ഇത്രയും നാളത്തെ വിലക്കുകൾ നീങ്ങിയ ഇൗ പുലരിക്ക് ഒരു ആശ്വാസത്തിെൻറ ഭംഗിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ ഇളവുകൾ രോഗവ്യാപനത്തിന് കാരണമാകാതിരികെട്ട എന്ന പ്രാർഥനയിലും ജാഗ്രതയിലുമാണ് അധികം പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.