അൽഅഹ്സയിൽ ‘ഹസാവി തണ്ണിമത്തെൻറ’ വിളവെടുപ്പുകാലം
text_fieldsദമ്മാം: പതിവുപോലെ റമദാൻ കാലത്ത് അൽഅഹ്സയിൽ തണ്ണിമത്തൻ വിളവെടുപ്പ് തുടങ്ങി. അൽഅഹ്സയിൽ വിളയിച്ചെടുത്താൽ എന്തിനും അതിേൻറതായ വ്യത്യസ്തതയുണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. രുചിയിലും നിറത്തിലും ഗുണത്തിലും ‘ഹസാവി ബത്വീഖ്’ (അൽഅഹ്സയിലെ തണ്ണിമത്തൻ) ഒന്ന് വേറെതന്നെയാണ്. പൊതുവേ റമദാൻ കാലത്താണ് ഇതിന് ആവശ്യക്കാരേറുന്നത്. വിളവെടുപ്പു കാലത്ത് അകലെനിന്നുപോലും ആളുകൾ അൽഅഹ്സയിലെത്തി തണ്ണിമത്തനുകൾ സ്വന്തമാക്കും.
അത്താഴത്തിനും നോമ്പുതുറക്കാനുമുള്ള വിഭവങ്ങളിൽ സ്വദേശികൾക്ക് അതീവ പ്രധാനമാണ് ഇൗ ഹസാവി തണ്ണിമത്തൻ. ഇനി 15 മുതൽ 20 ദിവസം നീണ്ടുനിൽക്കുന്ന ഹസാവി തണ്ണിമത്തെൻറ വിളവെടുപ്പ് കാലമാണ്. തണുപ്പ് കാലത്തിെൻറ അവസാന ഘട്ടങ്ങളിലാണ് കൃഷിയാരംഭിക്കുന്നത്. മണൽ പ്രദേശങ്ങളിലാണ് ഇത് കൂടുതലും വിളയുന്നത്. ഇവിടുത്തെ മണ്ണിൽ വലിയ അളവിൽ പൊട്ടാസ്യം, കാൽസ്യം, ഫൈബർ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാൽ ആരോഗ്യദായകമാണ് ഇവിടെ വിളയുന്ന കാർഷികോൽപന്നങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ പോലും അഭിപ്രായപ്പെടുന്നത്.
കോവിഡ് കാലത്ത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടാനും ഇത് ഫലവത്താണ്. കാർഷിക രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് അൽഅഹ്സയിലെ കർഷകർക്കുള്ളത്. അവർ മണ്ണിൽ നൂറുമേനി വിളയിക്കുന്നവരാണ്. തലമുറകളായി കൈമാറി കിട്ടുന്ന കൃഷിപാഠങ്ങൾ ഇന്നും ൈകയൊഴിയാതെ പിന്തുടരാനും പുതുതലമുറക്ക് കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.