കടമ്പകൾ തരണം ചെയ്ത് അപർണ നാടണഞ്ഞത് അവസാന നിമിഷം
text_fieldsബുറൈദ: ആദ്യ വിമാനത്തിൽ പോകുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുകയും എന്നാൽ യാത്രാനുമതി ലഭിക്കാതിരിക്കുകയും ചെയ്ത എട്ടുമാസം ഗർഭിണിയായ അപർണക്ക് സാമൂഹിക പ്രവർത്തകർ തുണയായി. ഖസീം പ്രവിശ്യയിൽ അൽറാസിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം സ്വദേശിനി അപർണ സോമന് അവസാന നിമിഷമാണ് എല്ലാം ശരിയായതെങ്കിലും റിയാദിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട ആദ്യ വിമാനത്തിൽ തന്നെ പോകാനായി. സമൂഹ മാധ്യമത്തിലൂടെ തെൻറ അവസ്ഥ അവർ വെളിപ്പെടുത്തിയതിനെ തുടർന്ന് ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറയുടെ ഇടപെടലാണ് തുണയായത്.
അവസാന നിമിഷത്തിൽ യാത്രാനുമതി ലഭിച്ചു. എംബസി തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെെട്ടങ്കിലും ടിക്കറ്റ് പ്രൂഫ് കാണിക്കാൻ കഴിയാത്തതുകൊണ്ടാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ടത്. ആ വിവരം അറിയുന്നത് യാത്രയുടെ 12 മണിക്കൂർ മുമ്പാണ്. യഥാസമയം റിയാദിലെ എയർ ഇന്ത്യയുടെ ഓഫിസിൽ നേരിട്ടെത്തി വിമാന ടിക്കറ്റ് എടുക്കാനും അതുകൊണ്ട് കഴിഞ്ഞിരുന്നില്ല. ഒ.ഐ.സി.സി ബുറൈദ ഘടകത്തിെൻറ അഭ്യർഥനപ്രകാരം റിയാദിലെ സാമൂഹിക പ്രവർത്തകെൻറ സഹായത്തോടെ ടിക്കറ്റ് എടുത്ത് അതിെൻറ പകർപ്പ് അൽറസിലെ ആശുപത്രി അധികൃതർക്ക് സമർപ്പിക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.
ഖസീം ആരോഗ്യവകുപ്പിെൻറ പ്രത്യേക ഇടപെടലിൽ ലീവനുവദിച്ചു കിട്ടി. എന്നാൽ, ലോക്ഡൗൺ കാരണം ഖസീമിൽനിന്ന് 350 കിലോമീറ്റർ ദൂരത്തുള്ള റിയാദ് വിമാനത്താവളത്തിലേക്ക് എത്താൻ പിന്നെയും പ്രയാസമുണ്ടായി. ട്രാവൽ പാസുണ്ടെങ്കിലും ആശുപത്രി വാഹനത്തിെൻറ ഡ്രൈവർക്ക് പാസില്ലാത്തതും തിരിച്ചടിയായി. ഉടനെ ഡ്രൈവറുടെ പേരും വാഹനത്തിെൻറ രേഖയും ഇന്ത്യൻ എംബസിയിലേക്ക് ഇ-മെയിലായി അയച്ച് അർധരാത്രിയിൽ എംബസി വെൽഫെയർ വിങ്ങിെൻറ അടിയന്തര സഹായത്തോടെ പാസ് ലഭ്യമാക്കി. എല്ലാ കടമ്പകളും തരണം ചെയ്ത് ഒടുവിൽ വെള്ളിയാഴ്ച പുലർച്ച അപർണ റിയാദ് വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് പറന്നു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയോടൊപ്പം ജാൻസ് റഹ്മാൻ ഹാഇൽ, സുബൈർ ദമ്മാം തുടങ്ങിയവരുടെയും സഹായം ഇക്കാര്യത്തിലുണ്ടായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.