Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ ചിറകുകൾക്ക് കരുത്തുപകർന്ന് വ്യവസായികളുടെ പിന്തുണ
cancel
camera_alt???????????? ??????????

റിയാദ്: ടിക്കറ്റിന് പണമില്ലാത്തതുകൊണ്ട് നാടണയാൻ കഴിയാതെ പ്രയാസത്തിലായ പ്രവാസികളുടെ കണ്ണീരൊപ്പാൻ ഗൾഫ് മാധ്യമവും മീഡിയവണും ആവിഷ്കരിച്ച പദ്ധതിക്ക് മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം സൗദിയിലും പ്രവാസി വ്യവസായപ്രമുഖരുടെ പിന്തുണ. േകാവിഡ് മഹാമാരി തീരാദുരിതമായപ്പോൾ സൗദിയിൽ കുടുങ്ങിപ്പോയ നിർധനരെ സഹായിക്കുന്ന പദ്ധതിക്ക് സമൂഹത്തിെൻറ നാനാതുറകളിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സൗദിയിൽ ഇൗ പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾതന്നെ സഹായവാഗ്ദാനം നൽകി പ്രോത്സാഹിപ്പിക്കുകയായിരുന്നു ബി.പി.എൽ കാർഗോ കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്.

നാട്ടിലെത്താൻ വേണ്ട എല്ലാ രേഖകളും ശരിയായി എന്നാൽ പണമില്ലാത്തതുകൊണ്ട് മാത്രം യാത്രമുടങ്ങുന്ന സ്ഥിതിയെക്കുറിച്ച് ആലോചിക്കാൻപോലുമാകുന്നില്ലെന്നും അത്തരം ശോച്യമായ അവസ്ഥയിലായിപ്പോകുന്നവരെ സഹായിക്കേണ്ടത് ഏറ്റവും വലിയ സാമൂഹിക ബാധ്യതയായി കണ്ടതുകൊണ്ടാണ് ഇൗ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യപ്പെട്ടതെന്നും മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഗൾഫ് മാധ്യമത്തിെൻറ സൗദി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീറിനെ വിളിച്ച് 10 ടിക്കറ്റ് തരാമെന്ന് അറിയിക്കുേമ്പാൾ സൗദിയിൽ അതിെൻറ പ്രാരംഭപ്രവർത്തനങ്ങൾ ആയിട്ടില്ലായിരുന്നു.

അടുത്ത സുഹൃത്തായ കെ.എം. ബഷീർ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ഇങ്ങനെയൊരു പദ്ധതിയൊരുക്കാൻ ആലോചിക്കുന്നതായി മുെമ്പാരു സൗഹൃദ സംഭാഷണത്തിൽ പറഞ്ഞിരുന്നു. അത് ഹൃദയത്തെ സ്പർശിച്ചു. ആലോചിച്ചപ്പോൾ അതിൽ ആദ്യം പങ്കുചേരണമെന്ന് തോന്നി. ബി.പി.എൽ കാർഗോ സാമൂഹിക ഉത്തരവാദിത്ത നിർവഹണമെന്ന നിലയിൽ ധാരാളം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി പണം ചെലവഴിക്കുന്നുണ്ടെന്നും അർഹതപ്പെട്ടവർക്കുതന്നെ ടിക്കറ്റുകൾ കിട്ടാനാണ് ഇതിപ്പോൾ പരസ്യപ്പെടുത്തുന്നതെന്നും മുഹമ്മദ് അഷ്റഫ് പറഞ്ഞു. താമരശ്ശേരി സ്വദേശിയാണ് ഇദ്ദേഹം.

നന്മ വറ്റാത്ത പ്രവാസിസമൂഹത്തിെൻറയും വ്യവസായ നായകരുടെയും പിന്തുണയോടെ മുൻകാലങ്ങളിലും കഷ്ടപ്പെടുന്നവർക്ക് തണലൊരുക്കിയ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ഏറ്റെടുത്ത ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർക്ക് 0504507422 (റിയാദ്), 0559280320 (ജിദ്ദ), 0582369029 (ദമ്മാം) എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാം. അല്ലെങ്കിൽ ഗൾഫ്മാധ്യമം- മീഡിയവൺ പ്രവർത്തകരുമായി ബന്ധപ്പെടാം. നമുക്ക് തെളിയിക്കണം, നമ്മൾ ഒരു തോറ്റ സമൂഹമല്ലെന്ന്. ഇൗ മണ്ണിൽ 
ഒരു മനുഷ്യജീവിയും ഒറ്റക്കല്ലെന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story