Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽനിന്ന് 174...

ദമ്മാമിൽനിന്ന് 174 യാത്രക്കാരുമായി  എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി

text_fields
bookmark_border
ദമ്മാമിൽനിന്ന് 174 യാത്രക്കാരുമായി  എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി
cancel
camera_alt?????????????? ???????????????????? ????? ??????????????????????? ????? ??????????????? ?????????????

ദമ്മാം: കോവിഡ്-19 പശ്ചാത്തലത്തിൽ വിമാനസർവിസുകൾ റദ്ദുചെയ്തതിനുശേഷം ദമ്മാമിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യവിമാനം പറന്നുയര്‍ന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് എയർ ഇന്ത്യയുടെ എ.ഐ 1924 വിമാനം ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 174 യാത്രക്കാരുമായി കൊച്ചിയിലേക്ക് പുറപ്പെട്ടത്. 168 മുതിർന്നവരും ആറ് കുട്ടികളുമാണ് യാത്രക്കാരായുള്ളത്. ഗർഭിണികളും രോഗികളും വിസതീര്‍ന്നവരും സന്ദർശന വിസയിലെത്തിയവരുമെല്ലാം  ഇക്കൂട്ടത്തിലുണ്ട്.

രാവിലെ ഒമ്പതിനാണ് എയര്‍പോര്‍ട്ടില്‍ എത്താൻ നിർദേശിക്കപ്പെട്ടിരുന്നതെങ്കിലും നിരവധി യാത്രക്കാര്‍ രാവിലെ ഏഴു മുതല്‍തന്നെ എത്തിത്തുടങ്ങിയിരുന്നു. മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതാന്‍ നേരേത്ത നിർദേശം നല്‍കിയതിനാല്‍ രോഗികളും ഗര്‍ഭിണികളും ഇതെല്ലം തയാറാക്കിയാണ് എയര്‍ പോര്‍ട്ടില്‍ എത്തിയത്. ബോർഡിങ്ങിനു മുമ്പുതന്നെ സൗദി ആരോഗ്യമന്ത്രാലയത്തിെൻറ വിദഗ്ധസംഘം പ്രാഥമിക പരിശോധന നടത്തിയാണ് യാത്രക്കാരെ ക്രമീകരിച്ചത്.  

യാത്രക്കാർക്ക് എല്ലാവിധ സഹായങ്ങൾ എത്തിച്ചുനൽകുന്നതിനും ഒരു പ്രയാസവുമുണ്ടാകാതിരിക്കാനും വിമാനത്താവള അധികൃതരും എയർ ഇന്ത്യ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സന്ദർശകവിസയില്‍ എത്തിയ ഒരു കുട്ടിയുടെ പാസ്പോര്‍ട്ട്‌ കലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിസ പുതുക്കാന്‍ കഴിയാതെവന്ന  സാഹചര്യത്തിൽ ഇന്ന് യാത്ര ചെയ്യുന്നതിന് തടസ്സമുണ്ടാകേണ്ടതാണ്. എന്നാൽ വിമാനത്താവളത്തിലെ ജവാസാത്ത് വിഭാഗം ഉടൻതന്നെ ഇടപെട്ട് താല്‍ക്കാലികമായി  പുതുക്കി നല്‍കിയതോടെ ഈ വിമാനത്തില്‍തന്നെ യാത്രക്ക് അനുമതിയായി. യാത്രക്കാര്‍ക്കുള്ള മാസ്ക്കും ഗ്ലൗസും ദമ്മാം നോര്‍ക്ക ഹെല്‍പ് ഡെസ്ക് വിതരണം ചെയ്തു.

ഇനിയും ആയിരക്കണക്കിന് ആളുകളാണ് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയിൽ രജിസ്റ്റര്‍ ചെയ്തുകാത്തിരിക്കുന്നത്. രോഗികള്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, സന്ദർശക വിസയുടെ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ വിസ എക്സിറ്റ് അടിച്ചവര്‍, വിവിധ കേസുകളില്‍ ജയിലിലകപ്പെട്ടവര്‍ തുടങ്ങി നിരവധി ആളുകള്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്. നിലവില്‍ ഒരാഴ്ചത്തെ വിമാന യാത്ര ഷെഡ്യൂള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങുന്നതിനായി അനുവദിച്ചിട്ടുള്ളത്.  പ്രത്യേകം ചാർട്ട്ചെയ്ത വിമാനത്തില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ച വേഷം ധരിച്ചാണ് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story