കോവിഡിനെ നേരിടാൻ ബഹുമുഖ പരിപാടികളുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ
text_fieldsജിദ്ദ: കോവിഡിനെ നേരിടാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുടെ ജനറൽ സെക്രേട്ടറിയറ്റും അനുബന്ധ സംവിധാനങ്ങളും മുഴുവൻ ശക്തിയും സംഭരിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ആരോഗ്യ, മാനുഷിക, മാധ്യമ, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, മത മേഖലകൾ ഇതിലുൾപ്പെടും. പകർച്ചവ്യാധി അവസാനിക്കുന്നതു വരെ ഇതിനായുള്ള ശ്രമങ്ങൾ തുടരും. അതിനുശേഷം അംഗരാജ്യങ്ങളിൽ കോവിഡ് പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരും.
കഴിഞ്ഞ മാർച്ചിൽ കോവിഡ് റിപ്പോർട്ട് ചെയ്തതു മുതൽ ജനറൽ സെക്രേട്ടറിയറ്റ് വിദൂര വിവര സാേങ്കതിക സംവിധാനത്തിലൂടെ അതിെൻറ അണികളെയും അനുബന്ധ സ് ഥാപനങ്ങളെയും അണിനിരത്തി പ്രവർത്തിച്ചുവരുകയാണ്. സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹമ്മദ് അൽഉതൈമിെൻറ നിർദേശ പ്രകാരം ജനറൽ സെക്രേട്ടറിയറ്റിന് കീഴിലെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും പേജുകളിലും അറബിയിലും ഇംഗ്ലീഷിലും കോവിഡ് അവബോധ കാമ്പയിൻ ആരംഭിച്ചു. പകർച്ചവ്യാധിയെ ചെറുക്കാൻ ഒ.െഎ.സി അംഗരാജ്യങ്ങൾ, ജനറൽ സെക്രേട്ടറിയറ്റ്, ഒ.െഎ.സിയുടെ മറ്റ് സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന മുഴുവൻ ശ്രമങ്ങളും പ്രദർശിപ്പിക്കുന്നതിന് നൂറുകണക്കിന് വിഡിയോകളും ഗ്രാഫിക് ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.
‘വോയ്സ് സെൻറർ’ സ്ഥാപിക്കുകയും ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ക്വാറൻറീനിലുള്ളവരെ മത്സരത്തിൽ പെങ്കടുക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിച്ചു. ഏപ്രിൽ 22 വിദേശകാര്യ മന്ത്രിതല വെർച്വൽ യോഗം വിളിച്ചുകൂട്ടി. കോവിഡിനെ തുടർന്ന് വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് യോഗം ചേർന്നു. അംഗ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ഫണ്ട് ആരംഭിച്ചു. ഭക്ഷ്യ, ആരോഗ്യ മേഖലയിലും വിവിധ നടപടികൾ സ്വീകരിച്ചതായും ഒ.െഎ.സി വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.