Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവന്ദേ ഭാരതിൽ...

വന്ദേ ഭാരതിൽ സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുതിയ വിമാനങ്ങളായി; എന്നിട്ടും ആശങ്ക ബാക്കി

text_fields
bookmark_border
വന്ദേ ഭാരതിൽ സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുതിയ വിമാനങ്ങളായി; എന്നിട്ടും ആശങ്ക ബാക്കി
cancel

റിയാദ്: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി വന്ദേ ഭാരത് മിഷെൻറ നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂളെത്തിയെങ്കിലും ആശങ്ക ബാക്കിയാണ്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ജൂൈല മൂന്ന് മുതൽ 10 വരെയുള്ള നിർദിഷ്ട 11 വിമാന സർവിസുകളിൽ സീറ്റുറപ്പിക്കാനെന്താണ് വഴിയെന്ന് തലപുകക്കുകയാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് നാടണയാൻ കാത്തിരിക്കുന്നവർ. ഇൗ വിമാനങ്ങളിലേക്കുള്ള ലിസ്റ്റിൽ ഇടംപിടിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അർഹതയുള്ളവർ തഴയപ്പെടുകയും അനർഹർ കയറിപ്പോകുകയും ചെയ്യുന്നു എന്ന ആരോപണം പുകഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇൗ ആശങ്ക. േരാഗികളും വിസ തീർന്നവരും പ്രായാധിക്യമുള്ളവരുമടക്കം അത്യാവശ്യമായി നാട്ടിൽ പോകേണ്ടവർക്ക് അവരുടെ അർഹത തെളിവുസഹിതം എംബസിയെ ബോധ്യപ്പെടുത്താനാവാത്തതാണ് പ്രശ്നം.

അതിനായാൽ ലിസ്റ്റിൽ അർഹമായ മുൻഗണന നേടിയെടുക്കാൻ കഴിയുമെന്ന് അവരെല്ലാം കരുതുന്നു. ഗൂഗ്ൾ ഫോം ഉപയോഗിച്ചാണ് എംബസി രജിസ്ട്രേഷൻ നടത്തുന്നത്. ഇതിൽ യാത്രയുടെ കാരണം രേഖപ്പെടുത്താൻ കോളം നൽകിയിട്ടുണ്ടെങ്കിലും അപേക്ഷകൻ നേരിടുന്ന പ്രശ്നത്തിെൻറ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്താൻ അവസരമില്ല എന്നതാണ് പ്രശ്നം. പരിചയക്കാരായ സാമൂഹിക പ്രവർത്തകർ വഴിയോ മറ്റോ എംബസി അധികൃതരെ ബോധിപ്പിക്കാൻ കഴിയുന്നവർക്ക് അവസരം ലഭിക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകരെ പരിചയമില്ലാത്തവർ എന്ത് ചെയ്യുമെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂൾ പുറത്തുവന്നയുടൻ ഇൗ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പലരും മുന്നോട്ട് വന്നിരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ട് ഒരുപാട് നാളായെന്ന് അവരിൽ പലരും പറയുന്നു. രോഗബാധിതർ, വിസിറ്റ് വിസയുടെ കാലാവധി കഴിയാനടുത്തവർ, ജോലി നഷ്ടപ്പെട്ടവർ, ഫൈനൽ എക്സിറ്റിലുള്ളവർ, വിദ്യാർഥികൾ തുടങ്ങി നിരവധിയാളുകൾ ഇങ്ങനെ രജിസ്റ്റർ ചെയ്ത് അനന്തമായി കാത്തിരിക്കുന്നവരിലുണ്ട്.

എംബസിയെ നേരിട്ട് സമീപിച്ച് അർഹത ബോധ്യപ്പെടുത്താനായാൽ എളുപ്പമായേനെ എന്ന് ഇവർ പറയുന്നു. യാത്രക്ക് തിരഞ്ഞെടുത്താൽ എയർ ഇന്ത്യ ടിക്കറ്റ് വാങ്ങലാണ് അടുത്ത പ്രശ്നം. ഇൗ കൊടും വേനലിൽ എയർ ഇന്ത്യ ഒാഫിസുകൾക്ക് മുന്നിൽ ചെന്ന് ആറും ഏഴും മണിക്കൂർ ക്യൂ നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് ആളുകൾ പറയുന്നു. വേനൽ കടുത്തിരിക്കുന്ന ഇൗ അവസരത്തിൽ അങ്ങനെയുണ്ടായാൽ അതിനപ്പുറം നരകയാതന വേറെയുണ്ടാവില്ലെന്നും അവർ ആശങ്കപ്പെടുന്നു. ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് രണ്ടാഴ്ച മുമ്പ് സാമൂഹിക പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇനി അത്തരം സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പുനൽകിയിരുന്നു. ഒരുസമയം ഒന്നിൽ കൂടുതൽ വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണം നടത്തില്ലെന്നും അപ്പോൾ വലിയ ആൾത്തിരക്കുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. അത്തരത്തിൽ ഒരു നിർദേശം എയർ ഇന്ത്യക്ക് നൽകിയിട്ടുണ്ടെന്നും ഒാൺലൈൻ ടിക്കറ്റിങ് സാധ്യത കൂടി പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡർ നൽകിയ ഉറപ്പിൽ വിശ്വസിക്കുകയാണ് ആളുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudigulf newsSaudi news
Next Story