ലോക രാജ്യങ്ങളിൽ ഭീകരതയെ പിന്തുണക്കുന്ന ആദ്യ രാജ്യമാണ് ഇറാനെന്ന് സൗദി അറേബ്യ
text_fieldsജിദ്ദ: ഇറാനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നത് തടയാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ലോകരാജ്യങ്ങളിൽ ഭീകരതയെ പിന്തുണക്കുന്ന ആദ്യ രാജ്യമാണ് ഇറാനെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈർ പറഞ്ഞു. ഇറാൻകാര്യ അമേരിക്കൻ പ്രതിനിധിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ മുഖ്യനയ ഉപദേശഷ്ടാവുമായ ബ്രയാൻ ഹുക്കിനൊപ്പം തിങ്കളാഴ്ച റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആദിൽ ജുബൈർ ഇറാനെതിരെ തുറന്നടിച്ചത്. നിരോധം നീക്കിയാൽ ഇറാൻ കൂടുതൽ ശത്രുത കാണിക്കും. ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക് ആയുധം നൽകുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള മയക്കുമരുന്ന് നിർമാണ വിതരണ സംഘവുമായി ഇടപെടൽ നടത്തുന്നു. സിറിയയിലും ലോകത്തും ഇറാൻ തീവ്രവാദ ഗ്രൂപ്പുകളെ ആയുധമാക്കുന്നു. ഹൂതികളെ പിന്തുണക്കുന്നു. സൗദിയിലെ സിവിലിയന്മാർക്ക് നേരെ 1659 ആക്രമണങ്ങളാണ് ഹൂതികൾ നടത്തിയത്.
ഇറാെൻറ ആക്രമ നടപടികളെ അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകത സൗദി വിദേശകാര്യ സഹമന്ത്രി എടുത്തുപറഞ്ഞു. ബ്രയാൻ ഹുക്കിനൊപ്പം യമനിലെ ഇറാെൻറ ഇടപെടലും ക്രിമിനൽ പ്രവർത്തനങ്ങളും അവലോകനം ചെയ്തിട്ടുണ്ട്. ഇറാനിലേക്ക് ആയുധ വിതരണം തടയാൻ അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയുമായുള്ള സഹകരണം അമേരിക്ക തുടരുമെന്ന് ബ്രയാൻ ഹുക്ക് പറഞ്ഞു. ഇറാനിൽനിന്ന് വ്യത്യസ്തമായി സൗദി അറേബ്യ രാജ്യത്തെ ജനങ്ങളുടെ ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. കിരീടാവകാശി അവതരിപ്പിച്ച വിഷൻ 2030നെ ഞങ്ങൾ പിന്തുണക്കുന്നു. ഇറാനെതിരായ ആയുധ നിരോധം പിൻവലിക്കരുതെന്നും ഹുക്ക് അഭിപ്രായപ്പെട്ടു.
2016 മുതൽ 400ലേറെ മിസൈലുകൾ ഹൂതികൾ അയച്ചിട്ടും സൗദി അറേബ്യ രാഷ്ട്രീയ പരിഹാരത്തിനായാണ് പരിശ്രമിക്കുന്നത്. യമനിൽ യുദ്ധം അവസാനിപ്പിക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. ഇറാനാകെട്ട എപ്പോഴും യുദ്ധമാണ് കൊതിക്കുന്നത്. വാഷിങ്ടണും അന്താരാഷ്ട്ര സമൂഹവും യമൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് പകരം ഇറാൻ യമനിലെ സുരക്ഷയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇടപ്പെടുന്ന രാജ്യങ്ങളെയും ഇറാൻ പിന്തുടരുന്നുണ്ടെന്നും ഹുക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.