Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവിൽ ‘ലോക...

ലുലുവിൽ ‘ലോക ഭക്ഷ്യമേള’ തുടങ്ങി

text_fields
bookmark_border
ലുലുവിൽ ‘ലോക ഭക്ഷ്യമേള’ തുടങ്ങി
cancel
camera_alt????? ?????????????????????????? ????? ??????????? ???????????????????????? ?????????? ?????????????? ???????????????????? ??????????? ??????????????????????? ?????????????????????

റിയാദ്: യാത്രകൾ പരിമിതപ്പെടുത്തിയും പരമാവധി വീടുകളിൽ തന്നെ തങ്ങിയും മുന്നോട്ടുപോകുന്ന നിലവിലെ സാഹചര്യത്തിൽ മുൻനിര റീെട്ടയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ലോകത്തിെൻറ നാനാദിക്കുകളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ സംഗമിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യമേള ആരംഭിച്ചു. സൗദിയിലെ ലുലു ശാഖകളിൽ രണ്ടാഴ്ച നീളുന്ന മേള ഞായറാഴ്ചയാണ് തുടങ്ങിയത്. ആഗസ്റ്റ് ഒന്നിന് സമാപിക്കും. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങി 25 ലോകരാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലേറെ ഭക്ഷ്യോൽപന്നങ്ങളാണ് മേളയിൽ അണിനിരന്നിരിക്കുന്നത്.

ലോകത്തെ നാനാദേശങ്ങളുടെ സാംസ്കാരിക തനിമയുടെ വൈജാത്യങ്ങളെയും സമ്പന്നമായ ഭക്ഷണ പാരമ്പര്യങ്ങളുടെ വൈവിധ്യങ്ങളെയും ഒാരോ മേളകളിലൂടെ അണിനിരത്തി വർഷം മുഴുവൻ ഉത്സവഭരിതമാക്കുന്ന ഏക ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു എന്നതിൽ തങ്ങൾ അഭിമാനം കൊള്ളുകയാണെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് വാർത്തക്കുറിപ്പിൽ പറഞ്ഞു. മുമ്പ് ചെയ്തിരുന്നപോലെ ജനങ്ങൾക്ക് കൂടുതൽ യാത്ര ചെയ്യാനാവാത്ത നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഇൗ മേള ഉപഭോക്താക്കൾ ലോകത്തിെൻറ മുക്കുമൂലകളിലേക്ക് സഞ്ചാരം നടത്തിയതിെൻറ രുചിയനുഭവമാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story