Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.പി. ശങ്കറിന്...

പി.പി. ശങ്കറിന് കേളി യാത്രയയപ്പ്

text_fields
bookmark_border
പി.പി. ശങ്കറിന് കേളി യാത്രയയപ്പ്
cancel
camera_alt

ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഷമീർ പുലാമന്തോൾ ശങ്കറിന് കൈമാറുന്നു

റിയാദ്: 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന പി.പി. ശങ്കറിന് കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ യാത്രയയപ്പ് നൽകി. മുസാഹ്മിയയിൽ വർക്ക്‌ഷോപ് മേഖലയിൽ ജോലി ചെയ്തുവരുകയായിരുന്നു.

മുസാഹ്മിയ പ്രദേശത്ത് കേളി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചയാളാണ് ശങ്കർ. ജീവകാരുണ്യ, സമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിസ്തുല പങ്കുവഹിച്ച വ്യക്തിയാണ്. കേളി മുസാഹ്മിയ യൂനിറ്റ് സെക്രട്ടറി, ഏരിയ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, മുസാഹ്മിയ ഏരിയ രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസാഹ്മിയ ഏരിയ പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ പ്രസിഡൻറ് നടരാജൻ അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, ബദിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രതീപ്, ജോഷി പെരിഞ്ഞനം, ഏരിയ കമ്മിറ്റി അംഗങ്ങൾ യൂനിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിക്കായി സെക്രട്ടറി ഷമീർ പുലാമന്തോൾ, വിജയൻ, രക്ഷാധികാരി കമ്മിറ്റിക്കായി മധു ബാലുശേരി എന്നിവർ ഉപഹാരങ്ങൾ കൈമാറി. യാത്രയയപ്പിന് പി.പി. ശങ്കർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentoff
News Summary - shankar sent off
Next Story