Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎൻജിനീയർ ഹാഷിം...

എൻജിനീയർ ഹാഷിം സ്മാരക കെ.എം.സി.സി സോക്കർ പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ദമ്മാമിൽ

text_fields
bookmark_border
Soccer pre-quarter matches tomorrow in Dammam
cancel
camera_alt

കെ.എം.സി.സി ഫുട്ബാൾ സംഘാടകർ വാർത്താസമ്മേളനം നടത്തുന്നു

ദമ്മാം: കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്‌പോർട്‌സ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ഫുട്ബാൾ മേളയുടെ മധ്യ-കിഴക്കൻ മേഖലാതല മത്സരങ്ങൾക്ക് വെള്ളിയാഴ്ച (ജൂൺ 21) തുടക്കമാകും. ജിദ്ദ, റിയാദ്, ദമ്മാം, യാംബു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്ബാൾ മേള നടക്കുന്നത്. റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾക്കൊള്ളുന്ന ഗ്രൂപ് രണ്ട് പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി. പ്രീ ക്വാർട്ടർ മത്സരങ്ങളോടെ ദമ്മാമിലെ മത്സരങ്ങൾക്ക് തുടക്കമാവുകയാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാതല ഉദ്ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്ബാൾ പ്രേമികളുടെ ഉത്സവമായി മാറും. വിവിധ ഫുട്ബാൾ ടീമുകളും കലാരൂപങ്ങങ്ങളും വിവിധ സാംസ്കാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയും ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ജൂലൈ അഞ്ചിന് ഗ്രൂപ് രണ്ടിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. വ്യവസായ പ്രമുഖൻ ഡോ. സിദീഖ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. നാഷനൽ തല ഫൈനൽ മത്സരം റിയാദിലാണ്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതത് പ്രവിശ്യകളിലെ ഫുട്ബാൾ കൂട്ടായ്മകളുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നത്. ജിദ്ദ (വെസ്റ്റേൺ) പ്രവിശ്യയിൽനിന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളിൽനിന്ന് രണ്ടു വീതം ടീമുകളും യാംബുവിൽനിന്ന് ഒരു ടീമുമാണ് മത്സരിക്കുന്നത്.

സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറങ്ങിയിട്ടുണ്ട്. ഉദ്ഘാടന മത്സരം ജിദ്ദയിൽ പൂർത്തിയായി. ജിദ്ദ, യാംബു പ്രവിശ്യകൾ ഉൾക്കൊള്ളുന്ന ഗ്രൂപ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനൽ ജിദ്ദയിൽ നടക്കുകയും ചാംസ് സബീൻ എഫ്.സി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. എട്ടു ഗ്രാം വീതമുള്ള 20 സ്വർണനാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

ടൂർണമെൻറ് നടത്തിപ്പിനായി വിപുലമായ സംഘടക സമിതി രൂപവത്കരിച്ചു. ദമ്മാം ഫുട്ബാൾ അസോസിയേഷൻ (ഡിഫ) സഹകരണത്തോടെയാണ് ദമ്മാമിലെ മത്സരങ്ങൾക്ക് അന്തിമരൂപം നൽകിയത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ പസഫിക് ലൊജിസ്റ്റിക് ബദർ എഫ്.സി ദമ്മാം, ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. വാർത്തസമ്മേളത്തിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിങ് ചെയർമാൻ ഖാദർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsSoccer
News Summary - Soccer pre-quarter matches tomorrow in Dammam
Next Story